ലത്തീന്‍ സഭയുടെ ആഭിമുഖ്യത്തിലുള്ള നാഷനല്‍ സിനഡിന് സമാപനമായി

ബാംഗ്ലൂര്: ഭാരതത്തിലെ ലത്തീന്‍സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന നാഷനല്‍ സിനഡ് പാലന ഭവനില്‍സമാപിച്ചു. മൂന്നുദിവസങ്ങളിലായിട്ടായിരുന്നു സിനഡ് നടന്നത്. 26 ന് ആരംഭിച്ച സിനഡ് 28 നാണ് സമാപിച്ചത്. കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്മുഖ്യകാര്‍മ്മികനായ വിശുദ്ധ ബലിയോടെയാണ് സിനഡ് സമാപിച്ചത്. സിസിബിഐ ഡെപ്യൂട്ടിസെക്രട്ടറി ജനറല്‍ റവ.ഡോ സ്റ്റീഫന്‍ ആലത്തറ സമര്‍പ്പിച്ച, ഇന്ത്യയിലെ സഭയുടെ ശ്ബ്ദത്തെക്കുറിച്ചുള്ള ഫൈനല്‍ ഡ്രാഫ്റ്റ് സിനഡ് അംഗീകരിച്ചു.

ആര്‍ച്ച് ബിഷപും നിയുക്ത കര്‍ദിനാളുമായ ഫിലിപ്പ് നേരിയുള്‍പ്പടടെ 15 മെത്രാന്മാരും 12 വൈദികരും 10 സന്യസ്തരും 27 അല്മായ നേതാക്കന്മാരും സിനഡില്‍ പങ്കെടുത്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.