ബിഷപ്പിനെ തട്ടിക്കൊണ്ടുപോകല്‍; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അതിരൂപത

ഓവേറി: അക്രമികള്‍ തട്ടിക്കൊണ്ടുപോയ ബിഷപ് മോസസ് ചിക്ക് വിയെക്കുറിച്ചു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആര്‍ച്ച് ബിഷപ് അന്തോണി ഒബിന്നയുടെ അഭ്യര്‍ത്ഥന.

തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച അദ്ദേഹം വിശ്വാസികളോട് ബിഷപ്പിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരണമെന്നും ആവര്‍ത്തിച്ചു. ബിഷപ് മോസസ് കൊല്ലപ്പെട്ടു എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.

ഓവേറി അതിരൂപതയില്‍ നിന്നുള്ള വാര്‍ത്തയല്ല ഇതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഞങ്ങള്‍ ഇപ്പോഴും ബിഷപ്പിന്റെയും അദ്ദേഹത്തിന്റെ ഡ്രൈവറുടെയും മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ആര്‍ച്ച് ബിഷപ് അറിയിച്ചു.

അജ്ഞാതരായ അക്രമികള്‍ ബിഷപ് മോസസിനെയും അദ്ദേഹത്തിന്റെ ഡ്രൈവറെയും ഔദ്യോഗികവാഹനസഹിതം തട്ടിക്കൊണ്ടു പോയത് ഡിസംബര്‍ 27 നായിരുന്നു. എന്നാല്‍ അതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. അതാണ് ബിഷപ്പിനെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ കാരണവും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.