ലൈംഗികപീഡനം; കര്‍ദിനാള്‍ പെല്‍ കുറ്റവിമുക്തന്‍

സിഡ്‌നി: ഓസ്‌ട്രേലിയായിലെ പരമോന്നത കോടതി കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ ലൈംഗികാരോപണകേസില്‍ നിന്ന് നിരുപാധികം കുറ്റവിമുക്തനാക്കി. 78 കാരനായ കര്‍ദിനാള്‍ പെല്‍ ലൈംഗികപീഡനക്കേസില്‍ ആരോപിതനാകുന്ന മുതിര്‍ന്ന സഭാനേതാവാണ്.

2018 ല്‍ വിചാരണ ആരംഭിച്ച കേസില്‍ കഴിഞ്ഞ മാര്‍ച്ച് അവസാനമാണ് അദ്ദേഹത്തിന് ആറുവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ഇതിനെതിരെ നല്കിയ അപ്പീല്‍ ഓഗസ്റ്റില്‍ കോടതി തള്ളിയിരുുന്നു. വീണ്ടും നല്കിയ അപ്പീലിലാണ് ചീഫ് ജസ്റ്റീസ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. വിശ്വാസയോഗ്യമായ തെളിവുകളുടെ അഭാവത്തിലാണ് കര്‍ദിനാളിനെ കുറ്റവിമുക്തനാക്കിയത്.

തന്റെ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും കര്‍ദിനാള്‍ പെല്‍ കോടതി വിധിയെതുടര്‍ന്ന് നന്ദിപറഞ്ഞു. മെല്‍ബണിന് സമീപമുള്ള ബാര്‍വണ്‍ പ്രിസണിലാണ് കര്‍ദിനാള്‍ ഇപ്പോള്‍ കഴിയുന്നത്. നാളേയ്ക്ക് ശേഷം ജയില്‍ വിമുക്തനാകുമെമന്നാണ് കരുതുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.