‘കര്‍ദിനാള്‍ സെന്നിന്റെ അറസ്റ്റ് ഭീതിപരത്താനുള്ള ശ്രമം’

ഹോം്‌ങ്കോംഗ്: കര്‍ദിനാള്‍ ജോസഫ് സെന്നിന്റെ അറസ്റ്റ് വഴി ക്രൈസ്തവസമൂഹത്തെ ഭീതിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നാണ് പൊതുനിരീക്ഷണം.

അതോടൊപ്പം തന്നെ ക്രൈസ്തവസമൂഹം അധികാരികളില്‍നിന്ന് നേരിടാനിരിക്കുന്ന തി്ക്തഫലങ്ങളുടെ മുന്നോടികൂടിയായി ഇതിനെ കരുതുന്നവരും ധാരാളം, കര്‍ദിനാള്‍ സെന്നിന്റെ അറസ്റ്റ് ചൈനയിലെ ക്രൈസ്തവര്‍ക്കിടയില്‍ സങ്കടവും ഭീതിയും വിതച്ചിട്ടുണ്ട്.

പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്താത്ത വ്യക്തികള്‍ക്കെല്ലാമുളള താക്കീതാണ് 90 കാരനായ കര്‍ദിനാളിന്റെ അറസ്റ്റെന്നും നിരീക്ഷിക്കപ്പെടുന്നു. ജനാധിപത്യമൂല്യങ്ങള്‍ക്കും മര്യാദകള്‍ക്കും വേണ്ടി നിലകൊള്ളുകയും ശബ്ദിക്കുകയും ചെയ്യുന്ന വ്യക്തിയാണ് കര്‍ദിനാള്‍ ജോസഫ് സെന്‍. വത്തിക്കാന്‍-ചൈന ഉടമ്പടിയെയും ഇദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ്‌ചെയ്തത്. പിന്നീട് വിട്ടയ്ക്കുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.