ചൈനയില്‍ നാലു ഡീക്കന്മാര്‍ പൗരോഹിത്യശുശ്രൂഷയിലേക്ക്, ഒരാളുടെ പട്ടം ഗവണ്‍മെന്റ് തടഞ്ഞു

ബെയ്ജിംങ്: ഷാംങ്ഹായ് രൂപതയ്ക്ക് നാലു പുതിയ വൈദികരെ ലഭിച്ചു. ജൂണ്‍ അഞ്ചിനായിരുന്നു പൗരോഹിത്യാഭിഷേകച്ചടങ്ങുകള്‍ നടന്നത്.

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടന്ന ചടങ്ങുകളില്‍ ബിഷപ് ജോസഫ് ഷെന്‍ മുഖ്യകാര്‍മ്മികനായിരുന്നു. വത്തിക്കാന്റെയും ചൈനയുടെയും അംഗീകാരമുള്ള മെത്രാനാണ് ഇദ്ദേഹം. ബിഷപ് തദ്ദേവൂസ് മാ ചടങ്ങില്‍ പങ്കെടുത്തില്ല. ചെനീസ് പേട്രിയോട്ടിക് കാത്തലിക് അസോസിയേഷനില്‍ നി്ന്ന് രാജിവച്ച 2012 മുതല്‍ അദ്ദേഹം വീട്ടുതടങ്കലിലാണ്. പൊതുസമൂഹവുമായി ഇടപെടുവാന്‍ അദ്ദേഹത്തിന് അനുവാദം നല്കിയിട്ടില്ല. സിവില്‍- റിലീജിയസ് അധികാരികളും ചടങ്ങില്‍ പങ്കെടുത്തു.

കന്യാസ്ത്രീകളും വൈദികരും പങ്കെടുത്തിരുന്നുവെങ്കിലും വിശ്വാസികളുടെ പ്രാതിനിധ്യം വളരെ കുറവായിരുന്നു. അഞ്ചുഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണമാണ് നടക്കേണ്ടിയിരുന്നത്. എങ്കിലും അതില്‍ ഒരാളെ ഗവണ്‍മെന്റ് കഴിഞ്ഞദിവസം ചടങ്ങില്‍ നിന്ന് വിലക്കിയിരുന്നു. ലോക യുവജനദിനത്തില്‍ പങ്കെടുത്തു എന്നതാണ് ഇതിനുളള കാരണം.

താല്ക്കാലികമായ വിലക്കാണ് ഇതെന്നും അധികം വൈകാതെ പൗരോഹിത്യസ്വീകരണം നടന്നേക്കും എന്നും കത്തോലിക്കാവക്താക്കള്‍ പ്രതീക്ഷിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.