ബൈബിള്‍ നശിപ്പിക്കാന്‍ ശ്രമം, പ്രാര്‍ത്ഥന തടഞ്ഞു; ഡല്‍ഹിയിലും ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം

ന്യൂഡല്‍ഹി: മണിപ്പൂരിന്റെ നടുക്കം കുറയും മുമ്പേ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് ക്രൈസ്തവവേട്ടയുടെ പുതിയവാര്ത്ത .പ്രാര്‍ത്ഥനാ കൂട്ടായ്മക്കെതിരെ ആയുധധാരികളായ തീവ്ര ഹിന്ദുത്വവാദികളാണ് ആക്രമണംനടത്തിയത്. അക്രമികള്‍ യേശുവിന്റെ ചിത്രങ്ങൾ നശിപ്പിക്കുകയും ബൈബിൾ കീറിക്കളയാൻ ശ്രമം നടത്തുകയും ചെയ്തു. ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്കേററു.

കിഴക്കന്‍ ഡല്‍ഹിയിലെ താഹിര്‍പൂര്‍ മേഖലയിലെ സിയോന്‍ പ്രാര്‍ത്ഥനാ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനാകൂട്ടായ്മക്കു നേരെയായിരുന്നു ആക്രമണം. നൂറോളം വരുന്ന ആയുധധാരികളായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്.

“ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റും”, ”ജയ് ശ്രീ റാം” തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.