കോവിഡ്: മെക്‌സിക്കോയില്‍ രണ്ടുമാസത്തിനുള്ളില്‍ 12 വൈദികരെ നഷ്ടമായി

മെക്‌സിക്കോ: മെക്‌സിക്കോയില്‍ കോവിഡ് ബാധിച്ച് രണ്ടുമാസത്തിനുള്ളില്‍ നഷ്ടമായത് 12 വൈദികരെയും ഒരു കന്യാസ്ത്രീയെയും. പകര്‍ച്ചവ്യാധിയുടെ ഇക്കാലത്ത് ആകെ അഞ്ച് മെത്രാന്മാരും 232 വൈദികരും ആറു സന്യാസവൈദികരും ഒമ്പത് സന്യാസിനികളും 12 ഡീക്കന്മാരും കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്.

ഗ്വാഡലജാറ അതിരൂപതയിലാണ് ഏറ്റവും കൂടുതല്‍ വൈദിക കോവിഡ് മരണങ്ങള്‍ സംഭവിച്ചത്. 25 വൈദികരെയാണ് കോവിഡ് ഇവിടെ നിന്ന് അപഹരിച്ചത്. 2.7 മില്യന്‍ കോവിഡ് കേസുകളാണ് മെക്‌സിക്കോയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 238,000 മരണങ്ങളും സംഭവിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.