ദയാവധം നിയമവിധേയമാക്കുന്നതിന് എതിരെ ഫ്രാന്‍സിലെ കത്തോലിക്കാസഭ

പാരീസ്: ദയാവധം നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വച്ച സാഹചര്യത്തില്‍ ഇതിനെതിരെ ഫ്രഞ്ച് കത്തോലിക്കാസഭ രംഗത്ത് .

ദുരിതം അനുഭവിക്കുന്ന ഒരു വ്യക്തിയെ കൊല്ലുക എന്നത് ഒരു പരിഹാരമാര്‍ഗ്ഗമല്ല. ആ വേദന തുടച്ചുമാറ്റാന്‍ ശ്രമിക്കുകയും അവരോടൊപ്പം ആയിരിക്കുകയുമാണ് വേണ്ടത്. ആര്‍ച്ച് ബിഷപ് മിഷെല്‍ ഓപ്പെറ്റിറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സ്വതന്ത്ര്യമായി ജീവന്‍ അവസാനിപ്പിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ടെന്നുള്ള വിഷയം ഏപ്രില്‍ എട്ടിനാണ് പാര്‍ലമെന്റ് ചര്‍ച്ചയ്ക്കായി വച്ചത്. ഈ സാഹചര്യത്തിലാണ് സഭ നിലപാട് വ്യക്തമാക്കിയത്. മരണത്തിന്റെ പരിസരങ്ങള്‍ എവിടെയുമുണ്ട്. നാം ജീവിതത്തിന് വേണ്ടിയാണ് പോരാടേണ്ടത്. മെച്ചപ്പെട്ട പാലിയേറ്റീവ് സൗകര്യങ്ങള്‍ നല്കുക. അദ്ദേഹം ആവശ്യപ്പെട്ടു.

ബില്ലിനെക്കുറിച്ച് ഗവണ്‍മെന്റ് അന്തിമമായ ഒരു തീരുമാനം എടുത്തിട്ടില്ല.ഭൂരിപക്ഷവും ബില്ലിനെ അനുകൂലിക്കുന്നവരാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.