ഹെയ്ത്തിയില്‍ നിന്ന് അഞ്ചു വൈദികരെയും രണ്ടു കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടുപോയി

ഹെയ്ത്തി: ഹെയ്ത്തിയില്‍ നിന്ന് അഞ്ചുവൈദികരും രണ്ടു കന്യാസ്ത്രീകളും മൂന്ന് അല്മായരും അടങ്ങുന്ന സംഘത്തെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത് ഒരു മില്യന്‍ ഡോളറാണ്.

കാപ് ഹെയ്ത്തിയന്‍ അതിരൂപതയിലെ സൊസൈറ്റി ഓഫ് പ്രീസ്റ്റ്‌സ് ഓഫ് സെന്റ് ജാക്വസിലെ അംഗങ്ങളാണ് വൈദികരും കന്യാസ്ത്രീകളും. പുതിയ ഇടവക വൈദികന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ സംബന്ധിക്കാന്‍ പോവുകയായിരുന്ന സംഘമാണ് തട്ടിക്കൊണ്ടുപോകലിന് ഇരകളായത്. രാജ്യത്തെ ഭരണഅസ്ഥിരതയുടെ പ്രതിഫലനമാണ് ഈ പുതിയ സംഭവവികാസത്തിലൂടെ പ്രകടമാകുന്നതെന്നാണ് പൊതുപ്രതികരണം.

400 മാവോസോ എന്ന പേരില്‍ അറിയപ്പെടുന്ന അക്രമികളുടെ സംഘമാണ് ഇതിന് പിന്നിലുള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.