മേജര്‍ സുപ്പീരിയേഴ്‌സിന്റെ നിയമനത്തില്‍ മാര്‍പാപ്പ ഭേദഗതി വരുത്തി

വത്തിക്കാന്‍ സിറ്റി:സന്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്‌സിന്റെ നിയമനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഭേദഗതി വരുത്തി. വൈദികര്‍ക്ക് മാത്രം മേജര്‍ സുപ്പീരിയേഴ്‌സ് പദവി അലങ്കരിക്കാവുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി.

ഇതനുസരിച്ച് റിലീജിയേഴ്‌സ് ബ്രദേഴ്‌സിനും മേജര്‍ സുപ്പീരിയര്‍ ആവാം. ഇന്നലെയാണ് പാപ്പ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. കാനോന്‍ നിയമത്തിലെ 588 ന്റെ രണ്ടാംപാരഗ്രാഫാണ് തിരുത്തലിന് വിധേയമായത്.

കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് കോണ്‍സിക്രേറ്റഡ് ലൈഫ് ആന്റ് സൊസൈറ്റീസ് ഓഫ് അപ്പസ്‌തോലിക് ലൈഫില്‍ നിന്നുളള രേഖപ്പെടുത്തിയ അനുവാദത്തോടെയാണ് ഇത് ലഭ്യമാവുക. വത്തിക്കാന്റെ അനുവാദത്തോടെ മാത്രമേ വൈദികനല്ലാത്ത ഒരാള്‍ക്ക് മേജര്‍ സുപ്പീരിയര്‍ ആകാനുളള അവകാശമുണ്ടായിരിക്കുകയുളളൂ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.