മലേഷ്യയിലെ പ്രാര്‍ത്ഥനാസമ്മേളനത്തിന് പോയ അഞ്ച് ചൈനീസ് ക്രൈസ്തവര്‍ക്ക് ജയില്‍ ശിക്ഷ

മലേഷ്യ: മലേഷ്യയിലേക്ക് യാത്ര പോയ ചൈനയിലെ അഞ്ച് ക്രൈസ്തവരെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. മലേഷ്യയില്‍ പ്രാര്‍ത്ഥനാസമ്മേളനത്തിന് പോയതായിരുന്നു ഇവര്‍. നിയമപരമായിട്ടുള്ള പാസ്‌പോര്‍ട്ടും വിസയും ഉണ്ടായിരുന്നിട്ടും അനധികൃതമായ പ്രവേശനം എന്ന കുറ്റം ചുമത്തിയാണ് കേസ്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴിഞ്ഞവര്‍ഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഞ്ചുമാസത്തോളം ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ആറു മുതല്‍ എട്ടു വരെ മാസങ്ങളാണ് ഇവര്‍ക്ക് ജയില്‍വാസം വിധിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.