മരിയായ്ക്ക് അഭയം നല്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ക്രൈസ്തവരുടെ അഭ്യര്‍ത്ഥന

ലണ്ടന്‍: പാക്കിസ്ഥാനിലെ മരിയ ഷഹബാസ് എന്ന പതിനാലുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് അഭയം നല്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോട് ക്രൈസ്തവര്‍ അഭ്യര്‍ത്ഥിച്ചു. കാത്തലിക് ചാരിറ്റിയായ എയ്ഡ് റ്റു ചര്‍ച്ച് ഇന്‍ നീഡു വഴി ഓണ്‍ലൈന്‍ പെറ്റീഷനിലൂടെയാണ് ക്രൈസ്തവര്‍ ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. മരിയായുടെ ജീവന് ഭീഷണിയുണ്ടെന്നും ഈ സാഹചര്യത്തില്‍ ബ്രിട്ടണ്‍ അഭയം നല്കണമെന്നുമാണ് അഭ്യര്‍ത്ഥന.

ഏപ്രിലിലാണ് മരിയായെ മുസ്ലീമായ മുഹമ്മദ് നകാഷ് തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്തത്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ നരകയാതനകളിലൂടെയാണ് ആ പെണ്‍കുട്ടി കടന്നുപോയത്. മരിയായക്ക് നീതി നടത്തിക്കിട്ടുന്നതിന് വേണ്ടി കോടതിയെ സമീപിച്ചെങ്കിലും വിധി പ്രതികൂലമായിരുന്നു. നല്ല കുട്ടിയായി ഭര്‍ത്താവിന് വിധേയപ്പെട്ട് ജീവിക്കാനായിരുന്നു ലാഹോര്‍ ഹൈക്കോടതിയുടെ കല്പന.

ഈ വിധിക്ക് ശേഷം തന്റെ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന മുഹമ്മദിന്റെ വീട്ടില്‍ നിന്ന് മരിയ രക്ഷപ്പെട്ടിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.