നൈജീരിയ; ബിഷപ്പിനെ തട്ടിക്കൊണ്ടുപോയി

ഓവേറി: ഓവേറി അതിരൂപതയിലെ സഹായമെത്രാന്‍ ബിഷപ് മോസസ് ചിക്ക് വെയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. നൈജീരിയായിലെ അതിരൂപതകളിലൊന്നാണ് ഓവേറി.’ ഡിസംബര്‍ 27 ഞായറാഴ്ച രാത്രിയാണ് ബിഷപ്പിനെ തട്ടിക്കൊണ്ടുപോയതെന്ന് നെജീരിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. ദിവസങ്ങള്‍ ഇത്രയും കടന്നുപോയിട്ടും ബിഷപ്പിനെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചിട്ടുമില്ല. 53 കാരനായ ബിഷപ്പിനെ സംബന്ധിച്ച് ഇനിയും ഒരു കാര്യങ്ങളും ലഭ്യമായിട്ടില്ലെന്ന് മറ്റ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയുമായിരുന്നു ഇതുവരെ തട്ടിക്കൊണ്ടുപോിരുന്നത്. ഇപ്പോള്‍ ആ പതിവിനും മാറ്റമുണ്ടായിരിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.