മൊസാംബിക്ക്; സന്യാസിനിയെ വെടിവച്ചു കൊന്നു

മൊസംബിക്ക്: മൊസംബിക്കില്‍ 60 വര്‍ഷം സേവനമനുഷ്ഠിച്ച സന്യാസിനിയെ അക്രമികള്‍ വെടിവച്ചുകൊന്നു. കൊമ്പോണിയന്‍ സന്യാസിനിയായ മരിയ ദെ കോപ്പിയാണ് വധിക്കപ്പെട്ടത്. 84വയസുണ്ടായിരുന്നു.

കോണ്‍വെന്റിന് തീ കൊളുത്തുകയും സിസ്റ്റര്‍ മരിയയെ വെടിവയ്ക്കുകയുമായിരുന്നു. രണ്ട് സന്യാസിനികളും രണ്ട് വൈദികരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ഇറ്റലി സ്വദേശിനിയായ മരിയ 1963 ലാണ് മൊസംബിക്കിലെത്തിയത്. ആശുപത്രിയും സ്‌കൂളുമായിരുന്നു കൊമ്പോണിയന്‍ സന്യാസിനിമാരുടെ ഇവിടുത്തെ പ്രേഷിതരംഗം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.