മാര്‍പാപ്പ പിറന്നാള്‍ ദിനത്തില്‍ ഭക്ഷണം കഴിച്ചത് അതിഥി മന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം

വത്തിക്കാന്‍ സിറ്റി: എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷിച്ച, ആഗോള കത്തോലിക്കാസഭയുടെ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ, പിറന്നാള്‍ ദിനം പ്രാര്‍ത്ഥനയിലാണ് ചെലവഴിച്ചതെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ അറിയിച്ചു.സാന്താ മാര്‍ത്ത അതിഥി മന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് പാപ്പ ഭക്ഷണം കഴിച്ചത്.

പിറന്നാള്‍ സ്മരണയ്‌ക്കെന്നോണം വെനസ്വേലയിലെ ശ്വാസകോശ രോഗികളായ കുട്ടികള്‍ക്കായി ശ്വസനോപകരണങ്ങളും പാപ്പാ അയച്ചുകൊടുത്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകരാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വത്തിക്കാന്‍ പ്രസ് ഓഫീസ് നന്ദി അറിയിക്കുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.