അയര്‍ലണ്ടില്‍ അഞ്ചില്‍ ഒന്ന് എന്ന കണക്കില്‍ വൈദികര്‍ മരണമടയുന്നു

കോര്‍ക്ക്: രാജ്യത്തെ കത്തോലിക്കാ വൈദികരുടെയും ബ്രദേഴ്‌സിന്റെയും എണ്ണത്തില്‍ വന്‍കുറവ് അനുഭവപ്പെടുന്നതായി ഐറീഷ് എക്‌സാമിനര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചില്‍ ഒരാള്‍ എന്ന കണക്കില്‍ വൈദികര്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ മരണമടഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.

അയര്‍ലണ്ടിലെ മൊത്തം ജനസംഖ്യയുടെ 21 ശതമാനത്തിലേറെയാണ് ഇടവകവൈദികരും ബ്രദേഴ്‌സുമുള്ളത്. ഇതില്‍ സജീവമായി ശുശ്രൂഷ നിര്‍വഹിക്കുന്നവരും റിട്ടയര്‍ ചെയ്തവരുമുണ്ട്. 2018 ന്റെ അവസാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 1800 വൈദികരും 720 വിരമിച്ച വൈദികരുമുണ്ടായിരുന്നു. അങ്ങനെ ആകെ 2520 വൈദികരുണ്ടായിരുന്നു. 2019 ല്‍ 166 വൈദികരും ബ്രദേഴ്‌സും 2020 ല്‍ 223 പേരും 2021 സെപ്തംബര്‍ വരെ 131 പേരും മരണമടഞ്ഞു. അഞ്ച് മില്യന്‍ ആളുകളാണ് അയര്‍ലണ്ടിലുള്ളത്. കത്തോലിക്കാരാജ്യമാണെങ്കിലും കഴിഞ്ഞ കാലങ്ങളിലായി കത്തോലിക്കരുടെ എണ്ണത്തില്‍ വന്‍ കുറവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ വൈദികരുടെ റിട്ടയര്‍മെന്റ് നീട്ടിവച്ചിരിക്കുകയാണ്. കോര്‍ക്ക് ആന്റ് റോസ് രൂപതയില്‍ 94 വൈദികര്‍ 75 വയസ് കഴിഞ്ഞവരാണ്. ഈ രൂപതയില്‍ കഴിഞ്ഞ നാലുവര്‍ഷമായി നവവൈദികര്‍ ഉണ്ടായിട്ടില്ല. ഈ വര്‍ഷം ഒരു നവവൈദികനെ രൂപത പ്രതീക്ഷിക്കുന്നുമുണ്ട്.

വൈദികരുടെ എണ്ണത്തിലുണ്ടായ കുറവിന് കോവിഡ് ഉള്‍പ്പെടെ നിരവധി കാരണങ്ങളുണ്ടെന്ന് രൂപത സെക്രട്ടറി ഫാ. മൈക്കല്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.