ശ്രീലങ്കയിലെ ചാവേറാക്രമണം; എം പി യും സഹോദരനും അറസ്റ്റില്‍

കൊളംബോ: രണ്ടുവര്‍ഷം മുമ്പ് ശ്രീലങ്കയിലെ ദേവാലയങ്ങളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമായി നടന്ന ചാവേറാക്രമണത്തോട് അനുബന്ധിച്ച മുസ്ലീം നേതാവും പാര്‍ലമെന്റ് അംഗവുമായ റിഷാദ് ബദിയുദ്ധിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടനം നടത്തിയ ചാവേറുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. തീവ്രവാദവിരുദ്ധ നിയമപ്രകാരമുളള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

സ്‌ഫോടനം നടത്തിയവരുമായി ഇവര്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവും സാഹചര്യതെളിവും ലഭിച്ചിട്ടുണ്ട്. 2019 ഏപ്രില്‍ 21 നാണ് ചാവേറാക്രമണം നടന്നത്.ചാവേറുകള്‍പ്പടെ 277പേരാണ് അന്നേ ദിവസം കൊല്ല്‌പ്പെട്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.