സാമ്പത്തിക കാര്യത്തിന് സാഹസത്തിന് തയ്യാര്‍, മതകാര്യമാകുമ്പോള്‍ അമാന്തം, ഗവണ്‍മെന്റിന്റെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ചുകൊണ്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡിന്റെ മറവില്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ കര്‍ശന വിമര്‍ശനവുമായി സുപ്രീം കോടതി. സാമ്പത്തിക കാര്യമാണെങ്കില്‍ സാഹസത്തിന് തയ്യാറാകുമെന്നും എന്നാല്‍ മതകാര്യമാണെങ്കില്‍ അത് പറ്റില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ വിമര്‍ശിച്ചു.

സാമ്പത്തിക താല്പര്യമുള്ള കാര്യങ്ങളില്‍ ഇളവുകള്‍ അനുവദിക്കുകയും അതിന്റെ പേരില്‍ റിസ്‌ക്ക് ഏറ്റെടുക്കുകയും ചെയ്യുന്നു. എന്നാല്‍ മതകാര്യമാണെങ്കില്‍ കോവിഡ് നിയന്ത്രണമുണ്ട് എന്ന് പറഞ്ഞ് അനുമതി നിഷേധിക്കുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.