തിമൂര്‍- ലെസ്റ്റെ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിച്ചു

തിമൂര്‍- ലെസ്റ്റെ: തിമൂര്‍- ലെസ്‌റ്റെ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിച്ചു. കഴി്ഞ്ഞ രണ്ടാഴ്ചയായി പുതിയ കോവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിച്ചത്.

മാര്‍ച്ച് 28 നാണ് ഇത് സംബന്ധിച്ച് രാജ്യത്തെ മെത്രാന്മാര്‍ തീരുമാനം അറിയിച്ചത്. മാര്‍ച്ച് മുതല്‍ ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു. വിശുദ്ധ കുര്‍ബാനകള്‍ക്ക് വേണ്ടി മാത്രമായിരിക്കും ദേവാലയങ്ങള്‍ തുറക്കുകയെന്ന് ആര്‍ച്ച് ബിഷപ് വിര്‍ജിലോ ഡോ കാര്‍മോ പ്രസ്താവനയില്‍ അറിയിച്ചു. ആരോഗ്യസുരക്ഷാനിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.

24 കേസ് റിപ്പോര്‍ട്ടുകള്‍ മാത്രമേ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. മരണം ഒന്നും സംഭവിച്ചിട്ടുമില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.