വത്തിക്കാനില്‍ പുല്‍ക്കൂട് ഉദ്ഘാടനം ചെയ്തു

വത്തിക്കാന്‍ സിറ്റി:വത്തിക്കാനിലെ പുല്‍ക്കൂടിന്റെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍വഹിച്ചു. വിശുദ്ധ പത്രോസിന്റെ ചത്വരത്തിലാണ് സന്ദര്‍ശകര്‍ക്കായുള്ള പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്. ക്രിസ്തുവിന്റെ ജ്ഞാനസ്‌നാനതിരുനാള്‍ ദിവസമായ ജനുവരി രണ്ടുവരെ ഈ പുല്‍ക്കൂട് പ്രദര്‍ശിപ്പിക്കും.

വടക്കെ ഇറ്റലിയിലെ സ്‌കൂരേല്ലാ, ആല്‍പ്പൈന്‍ മലയോരഗ്രാമത്തിലെ അറുനൂറോളം കലാകാരന്മാരാണ് ഇത്തവണത്തെ പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ഉണ്ടായ കൊടുങ്കാറ്റിന്റെ കെടുതികള്‍ അനുഭവിച്ചവരായിരുന്നു സ്‌കുരേല്ല മലയോരവാസികള്‍. അവരുടെ സ്‌നേഹത്തിന്‌റെ പ്രതീകമെന്നോണാണ് പുല്‍ക്കൂടും ക്രിസ്മസ് ട്രീയും സ്ഥാപിച്ചത്.

സാഹോദര്യത്തിലും കൂട്ടായ്മയിലും ചെലവഴിക്കാന്‍ ക്രിസ്തുമസ് കാരണമായിത്തീരട്ടെയെന്ന് ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം നല്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.