ഭര്‍ത്താവും മകനും രക്തസാക്ഷികളായി മാറിയിട്ടും ഈശോയിലുള്ള വിശ്വാസത്തിന് കുറവുവരാത്ത റെബേക്കയുടെ കഥയാണ് വോയ്‌സ് ഓഫ് ദ മാര്‍ട്ടയേഴ്‌സ് റീലീസ് ചെയ്ത റെബേക്ക: നൈജീരിയ എന്ന ഷോര്‍ട്ട് ഫീച്ചര്‍ ഫിലിം പറയുന്നത്.
ഭര്‍ത്താവും മകനും കൊല്ലപ്പെട്ടപ്പോള്‍ താന്‍ തകര്‍ന്നുപോയിരുന്നു. മാസങ്ങളോളം ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. ഷോര്‍ട്ട് ഫിലിമില്‍ റെബേക്ക പറയുന്നു. ഭര്‍ത്താവിനെയും മകനെയും കൊല്ലുകമാത്രമല്ല വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. ബോക്കോഹാരമായിരുന്നു ഈ കൊടുംപീഡനങ്ങള്‍ അഴിച്ചുവിട്ടത്.
മകന്റെയും ഭര്‍ത്താവിന്റെയും മരണത്തിന് ശേഷംഅതീവദു;ഖിതയായി കഴിഞ്ഞ റെബേക്ക അഗ്നിക്കിരയാക്കപ്പെട്ട തന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് വിവാഹദിനത്തില്‍ സമ്മാനമായി ലഭിച്ച വിശുദ്ധ ഗ്രന്ഥം കയ്യില്‍ കിട്ടിയത്. എല്ലാ ദിവസവും റെബേക്കയും ഭര്‍ത്താവും ഒരുമിച്ചു ബൈബിള്‍ വായിക്കാറുണ്ടായിരുന്നു. ആ ബൈബിള്‍ തനിക്കാശ്വാസം നല്കിയെന്ന് റെബേക്ക് പറയുന്നു.
എല്ലാ വിധവകളുടെയും ഭര്‍ത്താവാണ് കര്‍ത്താവ്.ഞാന്‍ ഇന്ന് അവിടുത്തെഎല്ലാ ആവശ്യങ്ങളിലും സമീപിക്കുന്നു. ഇന്നും ആ ബൈബിള്‍ തന്നെയാണ് ഞാന്‍പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്നത്. റെബേക്ക പറയുന്നു.
റെബേക്കയുടെ വാക്കുകള്‍ എല്ലാവരും കേള്‍ക്കേണ്ടതാണെന്നും ദൈവവചനം മതപീഡനം അനുഭവിക്കുന്ന സഹോദരിസഹോദരന്മാര്‍ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കാന്‍ അത് സഹായിക്കുമെന്നും ഷോര്‍ട്ട് ഫിലിംകണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.