ആര്‍ച്ച് ബിഷപ് അന്തോണി ഫിഷര്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഓറിയന്റല്‍ ചര്‍ച്ച് അംഗം


വത്തിക്കാന്‍സിറ്റി: കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഓറിയന്റല്‍ ചര്‍ച്ചസിലേക്ക് സിഡ്‌നി ആര്‍ച്ച് ബിഷപ് അന്തോണി ഫിഷറിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മുന്‍ അംഗവും മെല്‍ബോണ്‍ ആര്‍ച്ച് ബിഷപ്പുമായ ഡെനിസ് ഹാര്‍ട്ടിന് പകരക്കാരനായിട്ടാണ് പുതിയ നിയമനം. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഡോക്ട്രീന്‍ ഓഫ് ദ ഫെയ്ത്ത് അംഗമാണ് നിലവില്‍ അന്തോണി ഫിഷര്‍.

മെല്‍ക്കൈറ്റ്‌സ്, മാരോനൈറ്റ്‌സ്, ഉക്രൈനിയന്‍സ്, കല്‍ദായ സഭകളുടെ ചുമതലയാണ് ഓറിയന്റല്‍ ചര്‍ച്ചസിനുള്ളത്.

ഓറിയന്റല്‍ ചര്‍ച്ച് സ്ഥാപിച്ചത് 1862 ജനുവരി ആറിന് പിയൂസ് ഒമ്പതാമനാണ്. പിന്നീട് 1917 ല്‍ ബെനഡിക്ട് പതിനഞ്ചാമന്‍ അതിനെ സ്വതന്ത്രമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.