ഹൃദയാഘാതമെന്ന് കരുതി, പിന്നീട് കോവിഡ് എന്ന് തെളിഞ്ഞു, ബാംഗ്ലൂര്‍ അതിരൂപത മുന്‍ ചാന്‍സലറുടെ മരണം വിശ്വാസികളെ സങ്കടത്തിലാഴ്ത്തി

ബാംഗ്ലൂര്: ബാംഗ്ലൂര്‍ അതിരൂപതയിലെ മുന്‍ ചാന്‍സലര്‍ ഫാ. അന്തോണി സ്വാമിയുടെ മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞതെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട് കോവിഡ് മൂലമാണ് മരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ജൂലൈ എട്ടിനാണ് 61 കാരനായ ഫാ. അന്തോണി സ്വാമി മരണമടഞ്ഞത്. അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ തൊട്ടുമുമ്പായിരുന്നു മരണം. സാഗര്‍ അപ്പോളാ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം സംഭവിച്ചത്.

ഇന്നലെ (ജൂലൈ 10) ന് റിച്ച് മോണ്ട് ടൗണിലെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് പ്രീസ്റ്റ്‌സ് സെമിത്തേരിയില്‍ സംസ്‌കാരം നടത്തി. കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു സംസ്‌കാരചടങ്ങുകള്‍ നടന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.