ദിവ്യകാരുണ്യം മോഷ്ടിച്ചുകൊണ്ടുപോയ സാത്താന്‍ ആരാധികയ്ക്ക് സംഭവിച്ചത് കേള്‍ക്കണോ?

പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ സംഭവം. സ്വിറ്റ്‌സര്‍ലണ്ടിന്റെ ചെറിയൊരു ഗ്രാമമായ എറ്റിസ്വില്ലിലാണ് സംഭവം നടന്നത്.അവിടത്തെ ദൈവാലയത്തില്‍നിന്ന് കൂദാശ ചെയ്ത ഒരു തിരുവോസ്തി ആന്‍ വോഗ്ട്ടിലി എന്ന പെണ്‍കുട്ടി മോഷ്ടിച്ചു. സാത്താന്‍ ആരാധകസംഘത്തിലെ അംഗമായിരുന്നു അവള്‍.

ഇതിന് മുമ്പും ദേവാലയത്തിലെ തിരുവോസ്തികള്‍ മോഷണം പോകുന്നുണ്ടായിരുന്നു. ബ്ലായ്ക്ക് മാസിന് ഉപയോഗിക്കാനായിരുന്നു ഈ തിരുവോസ്തികളുടെ അപഹരണം നടന്നിരുന്നത്.

അന്ന് ആന്‍ തിരുവോസ്തി മോഷ്ടിച്ച്ുകൊണ്ടു സെമിത്തേരിയുടെസമീപത്തെ ഗെയ്റ്റ് കടന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു. ആനിന്റെ കയ്യിലിരുന്ന തിരുവോസ്തി വലുതാകാന്‍തുടങ്ങി. അതിന് വലിയ ഭാരം അനുഭവപ്പെട്ടു. ആ ഭാരം താങ്ങാന്‍ ആനിന് സാധിച്ചില്ല.അവള്‍ ഭയചകിതയായി.

തിരികെ ദേവാലയത്തിലേക്ക് പോകാനും അവള്‍ക്ക് കഴിഞ്ഞില്ല.അവള്‍ പെട്ടെന്ന് തിരുവോസ്തി വലിച്ചെറിഞ്ഞു.. വേലിയിലാണ് ആ തിരുവോസ്തി വന്നുവീണത്. ആന്‍ അവിടെ നി്ന്ന് ഓടിപ്പോയി.

പിന്നീട് മറ്റൊരു സ്ത്രീയാണ് വേലിയില്‍ നിന്ന് തിരുവോസ്തി കണ്ടെത്തിയത്.അപ്പോഴേയ്ക്കും തിരുവോസ്തി ഒരു പൂവിന് സമാനമായി മാറിക്കഴിഞ്ഞിരുന്നു.

തിരുവോസ്തി വീണഭാഗത്ത് പിന്നീട് ദേവാലയം പണിയുകയും അവിടെ തിരുവോസ്തി സ്ഥാപിക്കുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.