ഉത്ഥാനത്തിന്റെ വഴികള്‍- ഈ പ്രാര്‍ത്ഥന ചൊല്ലി അനുഗ്രഹം പ്രാപിക്കൂ

കുരിശിന്റെ വഴി കത്തോലിക്കാസഭയിലെ പരമ്പരാഗതമായ പ്രാര്‍ത്ഥനകളില്‍ ഒന്നാണ്. ആ പ്രാര്‍ത്ഥനയെക്കുറിച്ച് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.എന്നാല്‍ പരക്കെ പ്രചാരത്തിലില്ലാത്ത ഒരു പ്രാര്‍ത്ഥനയാണ് ഉത്ഥാനത്തിന്റെ വഴി എന്ന പ്രാര്‍ത്ഥന. ഈശോയുടെ പുനരുതഥാനവുമായി ബന്ധപ്പെട്ട ധ്യാനത്തിലൂടെയാണ് ഈ പ്രാര്‍ത്ഥന കടന്നുപോകുന്നത്. 1988 മുതല്ക്കാണ് ഇത്തരത്തിലുളള പ്രാര്‍ത്ഥനയ്ക്ക് തുടക്കമായത്.

കുരിശിന്റെ വഴിയിലെന്നതുപോലെ പതിനാല് സ്ഥലങ്ങളാണ് ഉത്ഥാനത്തിന്റെ വഴികള്‍ക്കും ഉള്ളത്.

ഒന്നാം സ്ഥലം: ഈശോ മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തു( മത്താ 28 5-6)

രണ്ടാം സ്ഥലം: ശിഷ്യന്മാര്‍ ഈശോയുടെ ശൂന്യമായ കല്ലറ കാണുന്നു( യോഹ 20:8)

മൂന്നാം സ്ഥലം: ഉത്ഥിതനായ യേശു മേരി മഗ്ദലനയ്ക്ക് പ്രത്യക്ഷപ്പെടുന്നു( യോഹ: 20:18)

നാലാം സ്ഥലം: എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്‍ക്ക് ഉത്ഥിനായ യേശു പ്രത്യക്ഷപ്പെടുന്നു( ലൂക്കാ 24:27)

അഞ്ചാം സ്ഥലം: അപ്പം മുറിക്കുമ്പോള്‍ ഉത്ഥിതനായ ഈശോയെ തിരിച്ചറിയുന്നു( ലൂക്കാ 24:30-31)

ആറാം സ്ഥലം: ഉത്ഥിതനായ യേശു ശിഷ്യസമൂഹത്തിന് പ്രത്യക്ഷപ്പെടുന്നു( ലൂക്കാ 24:38-40)

ഏഴാം സ്ഥലം: ഉത്ഥിതനായ യേശു സമാധാനവും പാപങ്ങള്‍ മോചിക്കാനുള്ള അധികാരവും നല്കുന്നു.( യോഹ 20 19-20.23)

എട്ടാം സ്ഥലം: ഉത്ഥിതനായ ഈശോ തോമാശ്ലീഹയുടെ വിശ്വാസം ശക്തിപ്പെടുത്തുന്നു.( യോഹ 20:28-29)

ഒമ്പതാം സ്ഥലം: തിബേരിയൂസ് തീരത്ത്് ശിഷ്യര്‍ക്കൊപ്പം ഉത്ഥിതന്‍ ഭക്ഷണം കഴിക്കുന്നു.( യോഹ 21:10-12)

പത്താം സ്ഥലം: പത്രോസിന് തന്റെ ആടുകളെ മേയ്ക്കാനുള്ള അധികാരം ഏല്പിക്കുന്നു( യോഹ 21;15,)

പതിനൊന്നാം സ്ഥലം: ശിഷ്യരെ ലോകത്തിലേക്ക് പറഞ്ഞയ്ക്കുന്നു( മത്താ 28:19-20)

പന്ത്രണ്ടാംസ്ഥലം: ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു( മര്‍ക്കോ 16:19-20)

പതിമൂന്നാം സ്ഥലം: സെഹിയോന്‍ മാളികയില്‍ പരിശുദ്ധ അമ്മയും ശ്ലീഹന്മാരും പരിശുദ്ധാത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു( അപ്പ 1: 13,14)

പതിനാലാം സ്ഥലം: ഉത്ഥിതനായ യേശു പരിശുദ്ധാത്മാവിനെ അയ്ക്കുന്നു( അപ്പ.പ്രവ 2:2-4)

ഈ സ്ഥലങ്ങള്‍ ധ്യാനിച്ചുകൊണ്ട് നമുക്ക് നമ്മുടെ നിയോഗങ്ങള്‍ സമര്‍പ്പിക്കുകയും അതുവഴിയായി അനുഗ്രഹം പ്രാപിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.