spot_imgspot_imgspot_imgspot_img

ജൂണ്‍ 7- ഔര്‍ ലേഡി ഓഫ് മാരിയെന്താല്‍

ജര്‍മ്മനിയിലെ ഹാഗെനോ നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ സമയമെടുത്ത് യാത്ര ചെയ്താല്‍ എത്തിച്ചേരാവുന്ന ദൂരമേ മാരിയെന്താലിലേക്കുള്ളൂ. ഫ്രാന്‍സിലെ അല്‍സാസ്‌മേഖലയിലെ നിരവധി പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ഇത്. നൂറ്റാണ്ടുകളായി തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിക്കുന്നു.

ഇവിടെ നിരവധിയായ അത്ഭുതങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി ഇവിടെയെത്തുന്ന എല്ലാവര്‍ക്കും നിരവധിയായ കൃപകള്‍ ലഭിച്ചിട്ടുണ്ട്. മുടന്തര്‍ നടന്നുതുടങ്ങുകയും അന്ധര്‍ക്ക് കാഴ്ച ലഭിക്കുകയും ചെയ്തു. പാപികള്‍ക്ക് മാനസാന്തരമുണ്ടായി. എല്ലാവരും അമ്മയെ ആശ്രയിച്ചു. രാവും പകലും തീര്‍ത്ഥാടകര്‍ക്കായി തുറന്നിട്ടിരിക്കുന്ന ദേവാലയമാണ് ഇത്. ഒരിക്കല്‍ ഒരു മോഷ്ടാവ് അള്‍ത്താരയിലെ മനോഹരമായ രത്‌നം മോഷ്ടിച്ചു. പക്ഷേ അയാള്‍ക്കത് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഏതോ അമാനുഷികശക്തി അവനെ അവിടെ പിടിച്ചുനിര്‍ത്തി.

പിന്നീട് നേരം പുലര്‍ന്ന് ആശ്രമത്തിലെ സന്യാസിമാര്‍ എത്തുംവരെ അവന് അവിടെത്തന്നെ നില്‌ക്കേണ്ടതായിവന്നു. ഇതുപോലെയുള്ള നിരവധി അത്ഭുതങ്ങളും അവിടെ നടന്നിട്ടുണ്ട്.
മാര്‍ട്ടിന്‍ ലൂഥറിന്റെ മതവിരുദ്ധത അല്‍സാസില്‍ കടന്നുകൂടിയപ്പോള്‍, കത്തോലിക്കര്‍ക്ക് പവിത്രമായി തോന്നിയ പലതും പരിഹസിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. തീര്‍ത്ഥാടകര്‍ ആക്രമിക്കപ്പെട്ടു, മാരിയന്തലിനെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പല സ്ഥലങ്ങളിലും കത്തോലിക്കാ പള്ളികളുടെ അള്‍ത്താരകള്‍ തകര്‍ക്കപ്പെട്ടു, വിശുദ്ധരുടെ പ്രതിമകള്‍ ഇടിച്ചുനിരത്തപ്പെട്ടു; മാരിയന്തലിലെ പള്ളിക്കും ഇതേ വിധി സംഭവിക്കാന്‍ പോകുന്നതായി തോന്നി. ഭക്തരായ കത്തോലിക്കര്‍ അത്ഭുതകരമായ രണ്ടു ചിത്രങ്ങളും, കൈകളില്‍ ശിശുവായ യേശുവുമായുള്ള ദുഃഖിതയായ അമ്മയുടെ രൂപമുള്‍പ്പടെയുള്ളവ കൊള്ളക്കാരുടെ കൈകളില്‍ നിന്ന് മറച്ചുവെക്കാന്‍ തീരുമാനിച്ചു. അവരത് രഹസ്യമായി ആശ്രമത്തില്‍ സുരക്ഷിതമായി സൂക്ഷിച്ചു. ദുഃഖിതയായ പരിശുദ്ധഅമ്മയുടെ രൂപം വഴിയില്‍ ധാരാളം കണ്ണുനീര്‍ പൊഴിച്ചുവെന്ന് സമകാലിക രേഖ പറയുന്നു, അത് അവിടെ ഉണ്ടായിരുന്ന എല്ലാവരും കണ്ടു. പ്രാരംഭ ഭീഷണി കടന്നുപോയതിനുശേഷം പ്രതിമയും ചിത്രങ്ങളും പള്ളിയിലേക്ക് തിരികെ നല്‍കി, പക്ഷേ മാരിയന്തലിലേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറവായിരുന്നു, കാരണം അവരെ പലപ്പോഴും പ്രൊട്ടസ്റ്റന്റുകാര്‍ പുച്ഛിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു.

1569 ല്‍ ശത്രുസൈന്യം അല്‍സാസില്‍ ചുറ്റിത്തിരിയുകയും അതിനെ നശിപ്പിക്കുകയും ചെയ്തതോടെ ഒരു പുതിയ പീഡനം പൊട്ടിപ്പുറപ്പെട്ടു. മാരിയന്‍താലും വലിയ തോതില്‍ അവരുടെ നാശത്തിന് വിധേയയായി. ആ സമയത്ത് ഹോച്ച്സ്റ്റാറ്റര്‍ എന്ന സ്ത്രീ വിശുദ്ധ പ്രതിമകളുടെ അശുദ്ധീകരണം തടയാന്‍ ആഗ്രഹിച്ചു, അവ വീണ്ടും ഹാഗെനൗവിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു.

‘ഈ ഉദ്ദേശ്യത്തോടെ, അവള്‍ പരിശുദ്ധ അമ്മയുടെപള്ളിയില്‍ വന്നു, ഒരു ഗോവണി കയറി, ദുഃഖിതയായ കന്യകയുടെ പ്രതിമ തോളില്‍ എടുത്ത് തന്റെ വഴിക്ക് പോയി. പക്ഷേ രൂപത്തിന്റെ ഭാരത്താല്‍ അവള്‍ നിലത്തുവീണു. പെട്ടെന്നുള്ള പ്രചോദനത്തെത്തുടര്‍ന്ന്, ആ സ്ത്രീ മാതാവിന്റെ രൂപത്തിന് മുമ്പില്‍ മുട്ടുകുത്തി, വിശ്വാസമുള്ള ഹൃദയത്തോടെ മറിയയോട് അപേക്ഷിച്ചു.
‘ഓ, എന്റെ സ്വര്‍ഗ്ഗസ്ഥയായ അമ്മേ! എന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ നിന്റെ ദിവ്യപുത്രനോട് അപേക്ഷിക്കുക, അല്ലെങ്കില്‍ ഈ വിലയേറിയ ഭാരത്തിന്റെ കാഠിന്യം കുറയ്ക്കുക, അപ്പോള്‍ എനിിക്ക് അത് സുരക്ഷിതമായി കൊണ്ടുപോകാന്‍ കഴിയും.’ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയ ശേഷം, അവള്‍ക്ക് ആ രൂപം അനായാസേന കൊണ്ടുപോകാന്‍ സാധിച്ചു.
ഈ സമയം മുതല്‍ മാരിയന്‍തലിലെ പള്ളി അടച്ചുപൂട്ടി .അയല്‍പക്കത്തെ കാട്ടില്‍ ചുറ്റിനടന്ന മതഭ്രാന്തന്മാര്‍ എല്ലാ കത്തോലിക്കരോടും കൈയില്‍ കിട്ടുന്നിടത്തോളം മോശമായി പെരുമാറിയതിനാല്‍, താമസിയാതെ, തകര്‍ന്ന മതിലുകള്‍ക്ക് സമീപം മുട്ടുകുത്താന്‍ പോലും കഴിഞ്ഞില്ല. പതിനാറാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈ അവസ്ഥ തുടര്‍ന്നു, ജെസ്യൂട്ടുകള്‍ വന്ന് പഴയ വിശ്വാസങ്ങളെ ഉണര്‍ത്തി മാരിയന്‍തലിലെ പള്ളി വീണ്ടും തുറന്നു. അവര്‍ പള്ളിയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നു മാത്രമല്ല, അല്‍സാസിന്റെ ഗണ്യമായ ഭാഗങ്ങളിലെ മതഭ്രാന്തിനെ ഉന്മൂലനം ചെയ്തു.

എന്നാല്‍ ഫ്രഞ്ച് വിപ്ലവം കാരണം ഒരു പുതിയ കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെട്ടു. രണ്ട് പുരോഹിതന്മാരും ചില ഭക്ത സ്ത്രീകളും, ജീവന്‍ പണയപ്പെടുത്തി ഒരുമിച്ച് പ്രവര്‍ത്തിച്ചുകൊണ്ട്, പള്ളിയിലെ രൂപങ്ങളും പള്ളിയിലെ വിശുദ്ധപാത്രങ്ങളും റൈനിന്റെ വലത് കരയിലുള്ള ഒട്ടേഴ്‌സ്‌വീയര്‍ എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി. കത്തോലിക്കാ ആരാധന പുനഃസ്ഥാപിക്കുന്നതുവരെ അവര്‍ അവിടെ തുടര്‍ന്നു. അതേസമയം, അല്‍സാസ് ആക്രമിച്ച ജര്‍മ്മന്‍ സൈന്യം മാരിയന്തലിനെ കൈവശപ്പെടുത്തി. പട്ടാളക്കാര്‍ പള്ളി ഒരു ബാരക്കായി ഉപയോഗിച്ചു.
1803ല്‍ ഒട്ടേഴ്‌സ്‌വീയറില്‍ നിന്ന് മരിയന്തയിലേക്കുള്ള ഒരു വിജയഘോഷയാത്രയുടെ അവസാനമാണ് രൂപങ്ങള്‍ ഒടുവില്‍ പുനഃസ്ഥാപിക്കപ്പെട്ടത്. ഹാഗെനൗവിലെ മുഴുവന്‍ ജനങ്ങളും പുരോഹിതന്മാരെ പിന്തുടര്‍ന്ന് വര്‍ണ്ണാഭമായ പതാകകള്‍ പറത്തിയും മെഴുകുതിരികള്‍ കത്തിച്ചും ഘോഷയാത്രയില്‍ പങ്കെടുത്തു. സ്ട്രാസ്ബര്‍ഗിലെ ബിഷപ്പ് ഒരു പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ചു, ജൂണ്‍ മാസത്തിലെ ആദ്യ ഞായറാഴ്ച ഇപ്പോഴും വര്‍ഷം തോറും തുടരുന്ന ഒരു ആഘോഷ ദിനം ഉദ്ഘാടനം ചെയ്തു. രഹസ്യമായി പ്രൊട്ടസ്റ്റന്റുകാര്‍ പോലും ഇവിടെ പ്രാര്‍ത്ഥിക്കാനെത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates