ബ്രദര്‍ ജോസ് കാവുംപുറത്തിന് ഇന്ന് കണ്ണീരോടെ വിട


കോതമംഗലം: ബ്രെയ്ന്‍ ട്യൂമര്‍ ബാധിതനായി ഇന്നലെ മരണമടഞ്ഞ കോതമംഗലം രൂപത വൈദിക വിദ്യാര്‍ത്ഥി ബ്ര. ജോസ് കാവുംപുറത്തിന് ഇന്ന് പ്രിയപ്പെട്ടവര്‍ കണ്ണീരോടെ വിട നല്കും. സംസ്‌കാര ശുശ്രൂഷകള്‍ രാവിലെ 9.30 ന്ഭവനത്തില്‍ ആരംഭിക്കും. ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സംസ്‌കാരചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും.

കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളി ഇടവകാംഗമാണ്. ഒമ്പതാം വര്‍ഷ വൈദിക വിദ്യാര്‍ത്ഥിയായിരുന്നു. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയിലായിരുന്നു ഫിലോസഫി. കോതമംഗലം ബിഷപ്‌സ് ഹൗസില്‍ റീജന്‍സി പരിശീലനത്തിലായിരിക്കവെയാണ് രോഗബാധിതനായത്.

മാതാപിതാക്കള്‍: ഫ്രാന്‍സിസ്- മെര്‍ളി. സഹോദരങ്ങള്‍: സിസ്റ്റര്‍ ഗ്രേസ്മി സിഎംസി, സിറിള്‍ ഫ്രാന്‍സിസ്, ആന്റണി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.