നിക്കരാഗ്വ: ബിഷപ് റൊളാന്‍ഡോ അല്‍വാരെസിന് 26 വര്‍ഷത്തെ ജയില്‍വാസം

മനാഗ്വേ: നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യഭരണകൂടത്തിന്റെ ക്രൈസ്തവവിരുദ്ധത വീണ്ടും.ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലിലാക്കിയ ബിഷപ് റോളാന്‍ഡോ അല്‍വാരെസിന് 26 വര്‍ഷത്തെ ജയില്‍ശി്ക്ഷയ്ക്കാണ് കോടതി വിധിച്ചിരിക്കുന്നത്.

മതഗല്‍പ രൂപതയുടെ ഇടയനാണ് ഇദ്ദേഹം. വൈദികരും സെമിനാരിവിദ്യാര്‍ത്ഥികളും ഉള്‍പ്പടെ 200 ലേറെ പേരെ അമേരിക്കയിലേക്ക് നാടുകടത്തിയതിന തൊട്ടുപിന്നാലെയാണ് ബിഷപ്പിന് 26 വര്‍ഷം ജയില്‍വാസം വിധിച്ചിരിക്കുന്നത്. 26 വര്‍ഷം നാലു മാസമാണ് ബിഷപ്പിന് ജയിലില്‍ കഴിയേണ്ടിവരുന്നത്. അതായത് 2049 ഏപ്രില്‍ 13 വരെയായിരിക്കും ജയില്‍വാസം.

ആഗോളവ്യാപകമായി ഈ കോടതിവിധിക്കെതിരെ ശബ്ദം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിഷപ്പിന്റെ മോചനത്തിനായി വത്തിക്കാന്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates