വത്തിക്കാന്‍ സിറ്റി: ഒരു മാസത്തിലേറെയുള്ള ആശുപത്രിവാസം അവസാനിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ സാധാരണജീവിതത്തിലേക്ക്. ഫെബ്രുവരി 14 ന് ശ്വാസകോശസംബന്ധമായ രോഗംമൂലം ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാര്‍പാപ്പയെ ഞായറാഴ്ച ഉച്ചയ്ക്കാണ് ഡിസ്്ചാര്‍ജ് ചെയ്തത്. ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും രണ്ടുമാസത്തെ വിശ്രമമാണ് പാപ്പയ്ക്ക് ഡോക്ടേഴ്‌സ് വിധിച്ചിരിക്കുന്നത്.