ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്ലറയിലേക്ക് വിശ്വാസികളുടെ പ്രവാഹം ആരംഭിച്ചു. സെന്റ് മേരി മേജര്‍ ബസിലിക്കയിലുള്ള പാപ്പയുടെ കബറിടത്തിന്റെ ഫോട്ടോ പരിശുദ്ധ സിംഹാസനം ഏപ്രില്‍ 27 ന് പ്രസിദ്ധീകരിച്ചിരുന്നു. കബറിടത്തില്‍ കര്‍ദിനാള്‍മാരാണ് ആദ്യമെത്തി പ്രാര്‍ത്ഥിച്ചത്. തുടര്‍ന്ന് വിശ്വാസികളും ഇവിടെയെത്തി പ്രാര്‍ത്ഥിക്കാനാരംഭിച്ചിട്ടുണ്ട്.