സ്‌പെയ്‌നിലെ ഡെപ്യൂട്ടി കോണ്‍ഗ്രസിനെ ആദ്യമായി അഭിസംബോധന ചെയ്ത മാര്‍പാപ്പ; ലെയോ പാപ്പ ചരിത്രം രചിക്കുന്നു.

മാഡ്രിഡ്: ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ സ്‌പെയിനിലെ ഡെപ്യൂട്ടി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ചരിത്രം സൃഷ്ടിച്ചു. ആദ്യമായിട്ടാണ് ഒരു പാപ്പ ഡെപ്യൂട്ടി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്.മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കാനും ‘ഗര്‍ഭധാരണം മുതല്‍ അതിന്റെ സ്വാഭാവിക അന്ത്യം വരെ’ ജീവനെ സംരക്ഷിക്കാനും രാജ്യത്തെ രാഷ്ട്രീയക്കാരോട് പാപ്പ ആഹ്വാനം ചെയ്തു.

ഏതെങ്കിലും നിമിഷത്തില്‍ മനുഷ്യ അന്തസ്സിനെ കീഴ്‌പ്പെടുത്തരുതെന്ന് പാപ്പ പറഞ്ഞു.യഥാര്‍ത്ഥ നീതിയുള്ള സമൂഹം മനുഷ്യന്റെ അലംഘനീയമായ അന്തസ്സിന്റെ അംഗീകാരത്തിലാണ് കെട്ടിപ്പടുക്കുന്നത് എന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.ഗര്‍ഭസ്ഥ ശിശുവിനെയോ, വൃദ്ധരെയോ, രോഗികളെയോ, നിശബ്ദതയില്‍ കഷ്ടപ്പെടുന്നവരെയോ, മറ്റുള്ളവരുടെ പരിചരണത്തില്‍ പൂര്‍ണ്ണമായും ആശ്രയിക്കുന്നവരെയോ നിഴലിലേക്ക് തള്ളിവിടുന്ന ഒരു സമൂഹത്തെ പൂര്‍ണ്ണമായും നീതിയുള്ളതെന്ന്് വിളിക്കാന്‍ കഴിയുമോ?’കുടുംബം എപ്പോഴും മനുഷ്യരാശിയുടെ ആദ്യത്തെ പാഠശാലയാണ്. അവിടെ മറ്റെവിടെയും പഠിക്കുന്നതിനു മുമ്പ്, ഒരുമിച്ച് ജീവിക്കുന്നതിന്റെ അടിസ്ഥാന വ്യാകരണം പഠിക്കുന്നു: ജീവിതത്തെ സ്വാഗതം ചെയ്യുക, മറ്റുള്ളവരെ പരിപാലിക്കുക, ക്ഷമിക്കുക, സേവിക്കുക, സ്വന്തമാക്കുക,’ പാപ്പ പറഞ്ഞു.


അധികാരം എല്ലായ്‌പ്പോഴും ഉത്തരവാദിത്തം ഉള്‍ക്കൊള്ളുന്നുവെന്നും ഓരോ മനുഷ്യനും അവകാശങ്ങളുടെയും കടമകളുടെയും വിഷയമായി അംഗീകരിക്കപ്പെടണമെന്നും ഓര്‍മ്മിക്കാന്‍ കഴിവുള്ള ഒരു നിയമപരവും ധാര്‍മ്മികവുമായ ബോധം’ രൂപപ്പെടുത്താന്‍ സ്‌പെയിന്‍ സഹായിച്ചിട്ടുണ്ടെന്നും പാപ്പ പറഞ്ഞു.

ഏഴുമിനിറ്റോളം നീണ്ടുനിന്ന പാപ്പയുടെ പ്രസംഗത്തിന് 700 ഓളം പേര്‍ ശ്രോതാക്കളായി. പാപ്പ നീണാള്‍ വാഴട്ടെ എന്ന് ചേംബറില്‍ ആര്‍പ്പുവിളികള്‍ മുഴങ്ങി.

ജൂണ്‍ ആറിനാണ് ലെയോ പാപ്പയുടെ അപ്പസ്‌തോലികപര്യടനം ആരംഭിച്ചത്. 12 ന് സമാപിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates