ചരിത്രത്തിലാദ്യമായി സിനഡു ജോലികള്‍ക്കായി നാലുവനിതകള്‍

വത്തിക്കാന്‍ സിറ്റി: മെത്രാന്‍ സിനഡിലേക്ക് ആദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പ നാലു വനിതകളെ നിയമിച്ചു. ഇതില്‍ മൂന്നു പേര്‍ കന്യാസ്ത്രീകളാണ്. സിസ്റ്റര്‍ നഥാലി ബെക്കാര്‍ട്ട്, സിസ്റ്റര്‍ അലസാണ്ട്ര സ്‌മെര്‍ലി, സിസ്റ്റര്‍ മരിയ ലൂയിസാ, പ്രഫ. സിസിലിയോ കോസ്റ്റ എന്നിവരാണ് സവിശേഷമായ ഈ സ്ഥാനത്തിന് അര്‍ഹത നേടിയിരിക്കുന്നത്.

മെത്രാന്മാരുടെ സിനഡ് നടക്കുമ്പോള്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന വിഭാഗത്തിലേക്കാണ് ഇവരുടെ നിയമനം. സഭയുടെ ഉന്നത തലങ്ങളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നിയമനമെന്ന് സിസ്റ്റര്‍ നഥാലി മാധ്യമങ്ങളോട് പറഞ്ഞു.

വനിതകളെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് പാപ്പയും റോമിലെ വിവിധ ആളുകളും ചിന്തിക്കുന്നു. അവര്‍ തുടര്‍ന്നുപറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates