കാണ്ടമാലിന്റെ മണ്ണില്‍ നിന്ന് ഒരു വൈദികന്‍ കൂടി

ഭൂവനേശ്വര്‍: ക്രൈസ്തവ മതപീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ കാണ്ടമാലിന്റെ മണ്ണില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തിന്റെ ജീവസാക്ഷ്യമായി ഒരു വൈദികന്‍ കൂടി. ഫാ. രാജത് കുമാര്‍ ഡിഗാലാണ് ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വയുടെ കൈവയ്പ് ശുശ്രൂഷ വഴി അഭിഷിക്തനായത്. ഭുവനേശ്വറിലെ സെന്റ് വിന്‍സെന്റ് പ്രോ കത്തീഡ്രലില്‍ വച്ചായിരുന്നു അഭിഷേകച്ചടങ്ങ്.

2007-2008 വര്‍ഷങ്ങളിലായിരുന്നു കാണ്ടമാല്‍ കലാപം. ആ സമയത്ത് താന്‍ ഒരു കൗമാരക്കാരനായിരുന്നു. ദൈവകരങ്ങളില്‍ ഞാന്‍ സുരക്ഷിതനായിരുന്നു. അദ്ദേഹം മറുപടിപ്രസംഗത്തില്‍ നന്ദിയോടെ അനുസ്മരിച്ചു. ക്രൈസ്തവ മതപീഡനത്തിന്റെ ഈ മണ്ണില്‍ നിന്ന് തന്നെ തിരഞ്ഞെടുത്തതിന് അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞു.

മറ്റ് നാലു ഡീക്കന്മാര്‍ കൂടി അന്നേ ദിവസം വൈദികരായി. വൈദികരുള്‍പ്പടെ ആകെ ഇരുപത്തിയഞ്ച് പേര്‍ക്ക് മാത്രമായിരുന്നു തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള അനുവാദമുണ്ടായിരുന്നത്. ഫ്രാന്‍സാലിയന്‍ സഭാംഗമാണ് ഫാ. രാജത് കുമാര്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates