തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ ഹൈവേയില്‍

കാഡുന: നൈജീരിയായിലെ ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട നാലുസെമിനാരിവിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ മോചിതനായി. പത്തുദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സെമിനാരിക്കാരന്‍ അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടത്. ബാക്കിയുള്ള മൂന്നുപേര്‍ ഇപ്പോഴും തടവിലാണ്.

കാഡുനായിലെ കത്തോലിക്കാ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ സെമിനാരിവിദ്യാര്‍ത്ഥിയുള്ളത്. ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കുകളോടെ കാഡുന – അബുജ ഹൈവേയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൈസ്തവര്‍ക്ക് നേരെ ഇവിടെ വ്യാപകമായ അക്രമം നടന്നുകൊണ്ടിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.