നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം; 11 മരണം

അബൂജ: നൈജീരിയായില്‍ നിന്ന് വിലാപങ്ങള്‍ നിലയ്ക്കുന്നില്ല. ക്രൈസ്തവ പീഡനത്തിന്റെ മുറവിളികള്‍ നിശ്ബ്ദമാക്കപ്പെടുന്നുമില്ല. ക്രൈസ്തവര്‍ക്കെതിരെ ക്രൂരമായ പീഡനം കൂടി കഴിഞ്ഞ ദിവസംഅരങ്ങേറിയിരിക്കുന്നു.

ഇത്തവണ 11പേരാണ് കൊല്ല്‌പ്പെട്ടത്.ഇതില്‍ ഏറെയും കത്തോലിക്കരാണ്. ഫുലാനികളാണ്അക്രമത്തിന് പിന്നില്‍. ഇസ്ലാമിക് സ്റ്റേറ്റ്‌സ് പോലും ചെയ്യാത്ത കൊടും ക്രൂരതകളാണ് ഇവിടെ അരങ്ങേറിയത്. ജനുവരി 19 നായിരുന്നു ഈ ദുരന്തം.

വൈദികരുള്‍പ്പടെയുള്ളവരെ തട്ടിക്കൊണ്ടുപോകുക, കൊല ചെയ്യുക, സ്വത്തും ഭൂമിയും തട്ടിയെടുക്കുക, തുടങ്ങിയവയാണ് ക്രൈസ്തവര്‍ ഇവിടെ നേരിട്ടുകൊണ്ടിരിക്കുന്നത്. വംശഹത്യയുടെ ഭാഗമായിട്ടാണ്ഈ പീഡനങ്ങള്‍.

തുടര്‍ച്ചയായി അക്രമം നടന്നുകൊണ്ടിരിക്കുമ്പോഴുംഅക്രമികളെ പിടികൂടാനോ അക്രമം തടയാനോ ഭരണകൂടത്തിന് സാധിക്കുന്നില്ല. ഇത് അക്രമികള്‍ക്ക് ധൈര്യം പകരുകയും ക്രൈസ്തവരെ ഭയാകുലരാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.