75 ദിവസങ്ങള്‍ക്ക് ശേഷം കത്തോലിക്കാ മെത്രാനും വൈദികനും മോചിതരായി

എരിത്രിയ: എരിത്രിയയില്‍ നിന്ന് 75 ദിവസങ്ങള്‍ക്ക് മുമ്പ് സുരക്ഷാസേന അറസ്റ്റ് ചെയ്ത കത്തോലിക്കാ മെത്രാനും വൈദികനും മോചിതരായി. ബിഷപ് ഫിക്രെമാരിയം ഹാഗോസിനും ഫാ. മെഹെറെടീബുമാണ് മോചിതരായത്. ഇവര്‍ക്കൊപ്പം അറസ്റ്റ്‌ചെയ്ത കപ്പൂച്ചിന്‍ വൈദികന്‍ അബോട്ട് എബ്രഹാമിന്റെ കാര്യത്തില്‍ വിവരമൊന്നും ലഭ്യമായിട്ടില്ല.

വിമാനത്താവളത്തില്‍ വച്ചാണ് ഒക്ടോബര്‍ 15 ന് മൂന്നുപേരെയുംഅറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നിലെ കാരണം ഇതുവരെയുംവ്യക്തമാക്കിയിട്ടില്ല, രാജ്യം നേരിടുന്ന മനുഷ്യാവകാശപ്രശ്‌നങ്ങളെക്കുറിച്ച് മൂന്നുപേരും ശബ്ദിച്ചത് അധികാരികളെ അസ്വസ്ഥരാക്കിയിരുന്നു. ഇതായിരിക്കണം അറസ്റ്റിന് കാരണമായതെന്നാണ് പൊതുനിഗമനം.

എരിത്രിയായില്‍ വെറും നാലു ശതമാനം മാത്രമാണ് കത്തോലിക്കരുള്ളത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates