Wednesday, May 21, 2025
spot_img
More

    മെയ് 3- ഔര്‍ ലേഡി ഓഫ് ചെസ്‌റ്റോച്ചോ

    പോളണ്ടിലെ പുരാതന നഗരമായ ക്രാക്കോവിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ചെറിയ പട്ടണമാണ് ചെസ്റ്റോച്ചോവ . മേരിയുടെസങ്കേതം എന്നാണ് ഇതിന്റെ അര്‍ഥം. ഇതിന് സമീപത്തുള്ള ബ്രൈറ്റ് ഹില്ലില്‍ സെന്റ് പോള്‍ ദി ഹെര്‍മ്മിറ്റ് സന്യാസിമാര്‍ക്ക് ഒരു ആശ്രമമുണ്ട്. ഈ ആശ്രമചാപ്പലില്‍ മാതാവിന്റെ പ്രശസ്തമായ ഒരു ചിത്രമുണ്ട്. മാതാവ് ഉണ്ണിയേശുവിനെ കൈകളില്‍ പിടിച്ചിരിക്കുന്ന ഈ ചിത്രത്തിന് ജസ്‌ന ഗോറ എന്നുംപേരുണ്ട്, ഈ മാതാവിനെയാണ് ഔര്‍ ലേഡി ഓഫ് ചെസ്റ്റച്ചോ എന്നു വിളിക്കുന്നത്. പോളണ്ടിന്റൈ രാജ്ഞിയെന്നാണ് ഈ മാതാവ് അറിയപ്പെടുന്നത്,.

    പോളണ്ടിന്റെ ചരിത്രവും മാതാവിന്റെ ചരിത്രവും ഒന്നുതന്നെയാണ്. വിശുദ്ധ ലൂക്കാ വരച്ചതാണ് ഈ ചിത്രമെന്നാണ് വിശ്വാസം. അവസാന അത്താഴത്തിന്റെ മേശയില്‍ നിന്ന മുറിച്ച ഒരു മരക്കഷണത്തിലാണ് ഇതുവരച്ചതെന്നും കരുതുന്നു. വിശുദ്ധ ഹെലേന രാജ്ഞിക്ക് ജറുസലേമിലെ ക്രൈസ്തവരാണ് ഈ ചിത്രം സമ്മാനിച്ചത്. അവരത് മകന് നല്കുകയും അദ്ദേഹമത് കോണ്‍സ്റ്റാന്റിനോപ്പിളിലെ കൊട്ടാരത്തില്‍ സൂക്ഷിക്കുകയും ചെയ്തു. ബെസൈന്റയിന്‍ ചക്രവര്‍ത്തിമാര്‍ ഈ ചിത്രത്തോട് അതീവഭക്തി കാണിക്കുകയും വിശുദ്ധരൂപങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്ന ഒരു പശ്ചാത്തലത്തില്‍ അതില്‍ നിന്ന് ഈ രൂപത്തെ രക്ഷപ്പെടുത്തി സൂക്ഷിക്കുകയും ചെയ്തു.

    പാഷണ്ഡികളുടെ കൈകളില്‍ നിന്ന് അങ്ങനെ ഈ രൂപം സംരക്ഷിക്കപ്പെട്ടു. 989 ല്‍ ചക്രവര്‍ത്തിയുടെ സഹോദരി അന്ന രാജകുമാരിയും കിയെവിലെ വഌഡിമര്‍ രാജകുമാരനും തമ്മിലുള്ള വിവാഹം നടന്നു.വിവാഹശേഷം അവര്‍ ഈ ചിത്രം യുക്രെയിനിലേക്ക് കൊണ്ടുപോയി. വീണ്ടും ഈ ചിത്രത്തിനു നേരെ ചില ആക്രമണശ്രമങ്ങള്‍ നടക്കുകയുണ്ടായി. മാതാവിന്റെ ദര്‍ശനപ്രകാരം ഓപോളിലെ രാജകുമാരന്‍ മാതാവിന്റെ ഈ ചിത്രം ജസ്‌നഗോറയിലേക്ക് കൊണ്ടുപോയി. അങ്ങനെ സെന്റ് പോള്‍ദി ഹെര്‍മ്മിറ്റ് സന്യാസിമാരുടെ സംരക്ഷണയിലായി ചിത്രം. എന്നാല്‍ പി്ന്നീടുണ്ടായ ഒരു കലാപത്തില്‍ മതഭ്രാന്തന്മാര്‍ ഈ ആശ്രമവും പള്ളിയും കൊള്ളയടിക്കുകയും മാതാവിന്റെ ചിത്രം നിലത്തെറി്ഞ്ഞ് തകര്‍ക്കുകയും ചെയ്തു. മൂന്നു കഷ്ണങ്ങളായിതകര്‍ന്ന ആ ചിത്രം കൊണ്ടുപോകാന്‍ അവര്‍ ശ്രമിച്ചുവെങ്കിലും വാഹനം മുന്നോട്ടുപോയില്ല. കോപാകുലനായ ഒരാള്‍ വാളെടുത്ത് മാതാവിന്റെ കവിളില്‍രണ്ടുതവണ അടിച്ചു. മൂന്നാം തവണ അയാള്‍ അടിക്കാന്‍ കരമുയര്‍ത്തിയപ്പോഴേയ്ക്കും മരിച്ചുവീണു. ഇത് എല്ലാവരെയും ഭയചകിതരാക്കി. പോളണ്ട് രാജാവ് ലാഡിസ്ലോസ് രണ്ടാമന്റെ കാലത്ത് ഈ ചിത്രം പുന:ചിത്രീകരിക്കാന്‍ ശ്രമിച്ചു. പോളണ്ടിലെ രാജാക്കന്മാര്‍ മാതാവിന്റെ ഈ രൂപത്തോട് അത്യധികം ഭ്ക്തിയുള്ളവരായിരുന്നു. പല ആപല്‍ഘട്ടങ്ങളിലും അവരെ സംരക്ഷിച്ചത് മാതാവായിരുന്നു. 1939 ലെ ജര്‍മ്മന്‍ അധിനിവേശത്തിനിടയിലും പോളണ്ടുകാരുടെ ഹൃദയം മാതാവിന നേരെ തിരിഞ്ഞു. ഇന്നും പോളണ്ടുകാര്‍ മാതാവില്‍ ആശ്രയം കണ്ടെത്തുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!