24 മണിക്കൂര്‍ കര്‍ഫ്യൂ; നൈജീരിയായിലെ കൂട്ടക്കൊലയില്‍ നഷ്ടമായത് 33 ജീവനുകള്‍

നൈജീരിയ: 24 മണിക്കൂര്‍ നേരത്തെ കര്‍ഫ്യൂവിനിടയില്‍ ഫുലാനികള്‍ ക്രൈസ്തവ ഗ്രാമങ്ങള്‍ക്ക് നേരെ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. 33 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് വീടുകള്‍ അഗ്നിക്കിരയാകുകയും ചെയ്തു.

ഫുലാനികള്‍ 21 പേരെ കൊന്നുവെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ പ്രാദേശിക ഉറവിടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മരണസംഖ്യ 33 എന്നാണ്. അപിയാഷിം, കിബോറി ഗ്രാമങ്ങളിലാണ് വ്യാപകമായ അക്രമം നടന്നത്. ട്രക്കിലാണ് അക്രമികള്‍ എത്തിയത്.

ബോക്കോ ഹാരമും ഫുലാനികളും ചേര്‍ന്ന് നൈജീരിയായിലെ ക്രൈസ്തവരുടെ ജീവിതം താറുമാറാക്കിയിരിക്കുകയാണ്. ക്രൈസ്തവ മതപീഡനങ്ങളുടെ ലിസ്റ്റില്‍ 12 ാം സ്ഥാനമാണ് നൈജീരിയായ്ക്ക്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates