ഉത്തര്‍പ്രദേശില്‍ 12 സുവിശേഷപ്രഘോഷകരെ ജയിലില്‍ അടച്ചു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ 12 സുവിശേഷപ്രഘോഷകരെ ജയിലില്‍ അടച്ചു. ഇതില്‍ 9 പേര്‍ക്ക് ജാമ്യം കിട്ടി. ഇത് തങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു വിജയമാണെന്ന് ദിനനാഥ് ജെയ്‌സ്വാല്‍ പറഞ്ഞു. ക്രൈസ്തവര്‍ക്ക് നിയമപരമായ സഹായം നല്കുന്ന സോഷ്യല്‍ ആക്ടിവിസ്റ്റാണ് ഇദ്ദേഹം.

ജാമ്യം ലഭിച്ച ഒമ്പതുപേരില്‍ പാസ്റ്റര്‍ വിജയ് മസിഹയും അജയ് സാമുവലും ആറുമാസത്തിലേറെയായി ജയിലില്‍ കഴിയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ വിവാദമായ മതപരിവര്‍ത്തന നിയമത്തിന്റെ പേരിലായിരുന്നു ഇവര്‍ക്കെതിരെ കേസ്.

മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ എല്ലാ ക്രൈസ്തവരെയും ജയിലില്‍ അടയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ക്രൈസ്തവരുടെ ഭയം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.