അഭയ കേസ്: നാര്‍ക്കോ പരിശോധകരെ വിസ്തരിക്കാമെന്ന വിധി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അഭയകേസില്‍ പ്രതികളുടെ നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരായ കൃഷ്ണവേണി, പ്രവീണ്‍ പര്‍വതപ്പ എന്നിവരെ സാക്ഷികളായി വിസ്തരിക്കാമെന്ന സിബിഐ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവ്.

നാര്‍ക്കോ പരിശോധനയുമായി ബന്ധപ്പെട്ട് മറ്റ് എട്ട് സാക്ഷികളെ വിസ്തരിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.തങ്ങളുടെ അനുമതിയും സമ്മതവുമില്ലാതെയാണ് നുണ പരിശോധനയും നാര്‍ക്കോ പരിശോധനയും നടത്തിയതെന്നും ഇവ മാധ്യമങ്ങള്‍ക്ക് അധികൃതര്‍ ചോര്‍ത്തി നല്കിയതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

2007 ലാണ് ഫാ. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും നാര്‍ക്കോ പരിശോധനയ്ക്ക് വിധേയരാക്കിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates