നൈജീരിയായില്‍ സുവിശേഷപ്രവര്‍ത്തകനെ കൊലപെടുത്തി

അബൂജ: നൈജീരിയായിലെ കഡുന സംസ്ഥാനത്ത് സുവിശേഷപ്രവര്‍ത്തകന്‍ സിലാസ് യാക്കുബ് അലിയെ കൊലപ്പെടുത്തി. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് വിന്നിംങ് ഓള്‍ സഭയിലെ അംഗമായിരുന്നു. ശനിയാഴ്ച കഫാന്‍ചാനിലേക്ക് പോയ പാസ്റ്ററെ ഞായറാഴ്ച കിബോറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം കത്തോലിക്കാ വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ്.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ നൈജീരിയായില്‍ 43,000 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. 18,500 ക്രൈസ്തവരെ കാണാതായിട്ടുണ്ട്. 17500 ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. ഒരു കോടി ക്രൈസ്തവര്‍ പലായനം ചെയ്തിട്ടുണ്ട്. 2000 ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
ബോക്കോ ഹാരം, ഫുലാനി എന്നിങ്ങനെയുള്ള തീവ്രവാദസംഘങ്ങളാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates