വത്തിക്കാനിൽ നിന്നും സാബു ജോസ്
വത്തിക്കാൻ: ആഗോള കത്തോലിക്ക സഭയുടെ 267- മത്തെ പുതിയ അധ്യക്ഷനുവേണ്ടി ലോകം മുഴുവനുമുള്ള വിശ്വാസികൾ പ്രാർത്ഥിക്കുന്നു.മെയ് 7 എഴിന് സെന്റ്. പീറ്റേ ർ സ് ബസലിക്കയിൽ വിശുദ്ധ കുർബാനയോടെ കോൺക്ലെവ് തുടങ്ങും. കകർദ്ദിനാൾമാരുടെ തിരു സംഘത്തിന്റെ പ്രത്യേക സമ്മേളനം തുടരുന്നു.ഇറ്റലിയിൽ നിന്നുള്ള ജോവാനി ബാത്തിതസ്റെയാണ് അധ്യക്ഷൻ. 252 കർദി നാൾമാരാണ് കത്തോലിക്കാ സഭിലാകെയുള്ളത്. 80 വയസ്സിൽ താഴെ യുള്ളവർക്കാണ് പോപ്പിനെ തിരഞ്ഞെടുക്കാൻ അവകാശമുള്ളത്.
ആദ്യ ദിനങ്ങളിൽ ഫ്രാൻസിസ് പാപ്പയുടെ മഹനീയ നേതൃത്വം, ശുശ്രുഷകൾ എന്നിവയ്ക്ക് ദൈവത്തിന് കർദ്ദിനാൾ സമൂഹം നന്ദിയർപ്പിച്ചു. കോൺക്‌ളേവിന്റെ തിയതി നിശ്ചയിച്ചതോടെ കാലഘട്ടത്തിന് അനുയോജ്യമായ പുതിയ പാപ്പയെ ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രാർത്ഥനയും, സഭയും സമൂഹവും നേരിടുന്ന വിവിധ ആവശ്യങ്ങളും പ്രശ്നങ്ങളും കാർദിനാൾമാർ വിലയിരുത്തുന്നു. സംസാരിക്കുവാൻ താല്പര്യം ഉള്ളവർക്കെല്ലാം അവസരം ലഭിക്കും. ഇന്നലെ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയടക്കം നിരവധി മുതിർന്ന കാർദ്ദിനാൾമാർ അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. കഴിഞ്ഞ സിനഡിലെ റിപ്പോർട്ടുകളും കർദ്ദിനാൾ മാർക്ക് ലഭിച്ചു. 135 പേർക്കാണ് ഇത്തവണ ത്തെ കോൺ ക്ലെവിൽ പങ്കെടുത്ത് വോട്ട് ചെയ്യുവാനുള്ള അവകാശം ഉള്ളത്. കർദിനാൾ Antonio Canizares Lloveria of Spain ആരോഗ്യ പരമായ കാരണത്താൽ വരുന്നില്ലെന്ന് അറിയിക്കുകയും ഒഴിവ് നേടിയതായും അറിയുന്നു. അപ്പോൾ 134 കർദിനാൾമാർ തങ്ങളുടെ വിശുദ്ധമായ വോട്ടവകാശം വിനിയോഗിക്കും. കർദിനാൾമാരായ ഫിലിപ്പ് നേരി, ആന്റണി പുള, ജോർജ് കുവക്കാട്ട്, ക്ലിമിസ് ബാവ എന്നിവർക്കാണ് ഇന്ത്യയിൽനിന്നും വോട്ട വകാശം ഉള്ളത്.
ഫ്രാൻസിസ് പാപ്പയുടെ വേർപാടിന്റെ വാർത്തകൾ റിപ്പോർട്ട് ചെയ്യുവാൻ വന്ന രണ്ടായിരത്തോളം മാധ്യമ പ്രവർത്തകർ ഇപ്പോഴും വത്തിക്കാനിൽ തുടരുന്നു. വിവിധ മാധ്യമങ്ങൾ ശ്രദ്ധേയരായ 16 കാർദിനാൾമാരുടെ പേരുകൾ പുതിയ പോപ്പായി പരിഗണയിൽ വന്നേക്കുമെന്ന് പറഞ്ഞുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നു. Cristobal Lopez, Pietro Parolin, Luis Antonio Gokim Tagle, Matteo Zuppi, Peter Erdo, Peter Turkson, Pierbattista Pizzaballa, Jean Marc Noel Aveline, Fernando Filoni, Robert Francis Prevost, Anders Arborelius, Jean Claude Hollerich, Friedolin Ambongo Besangu, Mario Grech, Robert Sarah എന്നിവരാണ് ഈ പതിനഞ്ച് കർദിനാൾമാർ. വരും ദിവസങ്ങളിൽ മാധ്യമങ്ങൾ അവരുടെ താല്പര്യം അനുസരിച് മാധ്യമ വിശകലനങ്ങളും വിലയിരുത്തലുകളും നടത്തും. എന്നാൽ ഇതൊന്നും പോപ്പ് തിരഞ്ഞെടുപ്പിനെ സ്വാധിനിക്കുകയില്ല.
കാർദിനാൾമാരുടെ ബാഹ്യലോകവുമായുള്ള ആശയവിനിമയങ്ങൾ പരമാവധി കുറച്ചു. പതിവുള്ള റോമിലെ വിവിധ ബസലിക്കകൾ, കാര്യാലയങ്ങൾ എന്നിവയിലേയ്ക്കുള്ള സന്ദർശനങ്ങളും ഒഴിവാക്കി. മാധ്യമ പ്രവർത്തകർ കുടിക്കാഴ്ചയ്ക്ക് ശ്രമിക്കുമ്പോൾ കാർദിനാൾമാർ മനപ്പൂർവം വിട്ടുനിൽക്കുന്നു. “ആരായിരിക്കും പുതിയ പോപ്പ് “- എന്ന അന്വേഷണത്തിന് എല്ലാവര്ക്കും ഒരു ഉത്തരം മാത്രം. “അത് ദൈവം തീരുമാനിച്ചിട്ടുണ്ട്. അത് കാർദിനാൾ മാരിലുടെ വെളിപ്പെടും.” ഇത്രയും പറഞ്ഞ് അവർ ഒഴിഞ്ഞുമാറുന്നു.
ഇനിയുള്ള ദിവസങ്ങൾ പൂർണമായി പ്രാർത്ഥനയ്ക്കും വിചിന്തനത്തിനുമായി മാറ്റിവെച്ചിരിക്കുന്നു. പത്രങ്ങൾ വായിക്കാനും, ടി വി കാണുവാൻ പോലും പലരും തയ്യാറാക്കുന്നില്ല. കോൺക്ളേവിൽ പങ്കെടുക്കുന്ന കർദ്ദിനാൾമാർ സാന്ത മാർത്ത ഗസ്റ്റ് ഹൌസിൽ താമസം ആരംഭിച്ചു.അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിലായിരുന്നു പോപ്പ് ഫ്രാൻസിസ് 2013 ലെ കോൺ ക്‌ളെവിന് വന്നപ്പോഴും, പിന്നീട് പപ്പയായി ഭരണം നടത്തിയപ്പോഴും താമസിച്ചതും. 106 സ്വീറ്റുകളും, 106 സിംഗിൾ റുമുകളുമുണ്ട്.
ഇത്തവണ മുഴുവൻ പേർക്കും അവിടെ താമസിക്കുവാൻ മുറികൾ ഇല്ലാത്തതിനാൽ കുറച്ചുപേർക്കായി തൊട്ടടുത്തുതന്നെ മറ്റൊരു സ്ഥലവും കണ്ടെത്തിയുണ്ട്. സെന്റ്. മാർത്തയിലേയ്ക്ക് മാധ്യമങ്ങൾക്ക് കർശന വിലക്ക് നേരത്തെയുണ്ട്. ഇപ്പോൾ കൂടുതൽ ജാഗ്രയും. എല്ലാ സന്ദർശ കരെയും പോലീസ് തടയുന്നു.
പപ്പാ പദവിയും, വത്തിക്കാൻ രാജ്യത്തിന്റെ അധ്യക്ഷ ചുമതലയും ഒഴിഞ്ഞു കിടക്കുമ്പോഴും വിവിധ ഭരണ സംവിധാനങ്ങൾ കാര്യക്ഷമതയോടെ ശാന്തമായി പ്രവർത്തിക്കുന്നു. ഒന്നിനും ഒരു കുറവുമില്ലാതെ.അതാണ് കത്തോലിക്കസഭയും വത്തിക്കാൻ രാജ്യവും.
സാബു ജോസ് @ +91 94463 29343