നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സന്യാസ വൈദികനെ വെടിവച്ചുകൊന്നു, മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞു

നൈജീരിയ: എരുക്കു ബെനഡിക്ടൈന്‍ ആശ്രമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സന്യാസവൈദികനെ അക്രമികള്‍ വെടിവച്ചുകൊന്നു. മൃതശരീരം നദിയിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഒക്ടോബര്‍ 17 ന്് അക്രമികള്‍ തട്ടിക്കൊണ്ടുപോയത് മൂന്ന് സന്യാസവൈദികരെയായിരുന്നു. ഗോഡ്വിന്‍ എസെ, ആന്റണി എസെ, പീറ്റര്‍ ഒലെരവാജു എന്നിവരാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. ഇതില്‍ ഗോഡ്വിന്‍ എസെയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെടിവച്ചുകൊന്നതിന് ശേഷം നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു.

ഗോഡ്വിന്‍ നൊവിസായിരുന്നു. മറ്റ് രണ്ടുവൈദികര്‍ ബെനഡിക്ടൈന്‍ മൊണാസ്ട്രിയിലെ പോസ്റ്റുലന്റസായിരുന്നു. ആന്റണി എസെയും പീറ്ററും കഴിഞ്ഞ ദിവസം മോചിതരായിരുന്നു. ഇ്‌രുവരുടെയും മോചനവാര്‍ത്ത അറിയിച്ച് രൂപത നന്ദി അറിയിക്കുകയും ചെയ്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.