വിശുദ്ധ പത്താം പീയുസിനെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് കേട്ടോ

വിശുദ്ധ പത്താം പീയൂസിന്റെ വ്യക്തിത്വത്തെ താന്‍ എന്നും സ്‌നേഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മതബോധനത്തിന്റെ പാപ്പ എന്നറിയപ്പെടുന്ന പത്താം പീയൂസിന്റെതിരുനാള്‍ ആചരിച്ച വേളയില്‍ താന്‍ മതാധ്യാപകരെ വിളിച്ചുകൂട്ടിയിരുന്നു. ലോകമഹായുദ്ധത്തിന്റെ കെടുതികളെയോര്‍ത്ത് പത്താം പീയൂസ് മാര്‍പാപ്പ വിലപിച്ചിരുന്നു. കൊച്ചുകുട്ടികള്‍, ദരിദ്രര്‍, ഭൂകമ്പബാധിതര്‍, പ്രകൃതിദുരന്തങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവര്‍ക്കൊപ്പം ആയിരിക്കാന്‍ പത്താം പീയൂസ് ആഗ്രഹിച്ചിരുന്നു. സഭ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പത്താം പീയുസ് മാര്‍പാപ്പയെ അടുത്തറിയുന്നവര്‍ വിശുദ്ധനായിതന്നെയാണ് പരിഗണിച്ചിരുന്നത്. സൗമ്യനും ശക്തനുമായ വ്യക്തിയായിരുന്നു പത്താം പീയുസ്. എളിമയുംവ്യക്തതയും അദ്ദേഹത്തിനുണ്ടായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.