ലണ്ടന്‍: അബോര്‍ഷന്‍ ക്ലിനിക്കിന് മുമ്പില്‍ പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു കത്തോലിക്കരെ വിട്ടയച്ചു. ഇതില്‍ ഒരാള്‍ വൈദികനാണ്. ബ്രിമ്മിംങ്ഹാം മജിസ്‌ട്രേറ്റ് കോടതിയാണ് ഫാ. സീന്‍ ഗോഗിനെയും ഇസബെല്‍ സ്പ്രൂസിനെയും വിട്ടയച്ചത്.
പൊതുഇടങ്ങളിലെ ചിന്തകളുടെയോ പ്രാര്‍ത്ഥനകളുടെയോ സമാധാനപൂര്‍വ്വമായ പ്രകടനങ്ങളുടെയോ പേരില്‍ ഒരാളെയും കുറ്റക്കാരനാക്കാന്‍ കഴിയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.