ദൈവത്തിന്റെ ക്ഷണം ഒരിക്കലും നീട്ടിവയ്ക്കരുതേ…

ദൈവത്തിന് മുഖം നോട്ടമില്ല. അവിടുന്ന് ആരെയും ക്ഷണിക്കാതെ പോകുകയുമില്ല. എങ്കിലും അവിടുത്തെ ക്ഷണംസ്വീകരിക്കാന്‍ മാത്രം തുറവിയുള്ളവരോ സന്നദ്ധതയുളളവരോ അല്ല നാം. അതിന് കാരണമായി നാം നിരത്തുന്നത് നമ്മുടെ തന്നെ അയോഗ്യതകളാണ്. ഓ എനിക്കെന്ത് യോഗ്യത.. ഞാന്‍ പാപിയല്ലേ ഇതാണ് നമ്മുടെ മട്ട്. പക്ഷേ ഇത് ശരിയായരീതിയല്ലെന്നാണ് വിശുദ്ധ ഫൗസ്റ്റീന പറയുന്നത്. നമുക്കറിയാമല്ലോ ദൈവകരുണയുടെ ഭക്തി പ്രചരിപ്പിക്കാന്‍ കാരണമായിരിക്കുന്നത് ഫൗസ്റ്റീനയാണ്. ഫൗസ്റ്റീനയുടെ ഡയറിയില്‍ അതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:

കര്‍ത്താവ് എത്ര നല്ലവനാണെന്ന് എല്ലാ ആത്മാക്കളും അറിയട്ടെ. കര്‍ത്താവുമായി ഗാഢബന്ധം പുലര്‍ത്താന്‍ ആരും ഭയപ്പെടാതിരിക്കട്ടെ. ഒരാത്മാവും തന്റെ അയോഗ്യത ഒരു ഒഴിവുകഴിവായി കരുതാതിരിക്കട്ടെ. ദൈവത്തിന്റെ ക്ഷണം ഒരിക്കലും നീട്ടിവക്കാതിരിക്കട്ടെ. കാരണം അത് കര്‍ത്താവിന് പ്രീതികരമല്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.