ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പ്രതിഫലചിന്ത കൂടാതെ സഹായിക്കാന്‍ നമുക്ക് കടമയുണ്ടെന്ന് മറക്കരുതേ..

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ പാപങ്ങളുടെയും പരിഹാരപ്രവൃത്തികളുടെും അനുതാപക്കണ്ണീരിന്റെയും ഏറ്റക്കുറവനുസരിച്ച് വളരെക്കാലം പീഡനത്തിനും ശുദ്ധീകരണത്തിനും വിധേയരാക്കപ്പെടുന്നു. ലോകത്തിലുള്ളവരുടെ പ്രാര്‍ത്ഥന,പരിത്യാഗപ്രവൃത്തികള്‍,സഹനങ്ങള്‍,ബലിയര്‍പ്പണം,ദാനധര്‍മ്മങ്ങള്‍,മറ്റ് സത്കൃത്യങ്ങള്‍ എന്നിവ അവര്‍ക്കായി സമര്‍പ്പിച്ചാല്‍ പീഡനകാലം കുറഞ്ഞുകിട്ടും.

ഇക്കാര്യത്തില്‍ അവര്‍ നിസ്സഹായരാണ്. സ്വയം പരിഹാരം ചെയ്യാന്‍ ഈ അവസ്ഥയില്‍സാധ്യമല്ല.മരിക്കും മുമ്പ് സാധിക്കുമായിരുന്നു. ആ ഘട്ടം കഴിഞ്ഞു. ഇനി മറ്റുള്ളവര്‍ക്കേ സഹായിക്കാന്‍ കഴിയൂ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് യേശു വെളിപെടുത്തിക്കൊടുത്ത ദൈവകാരുണ്യനൊവേനയില്‍ എട്ടാം ദിവസത്തേത് ശുദ്ധീകരണസ്ഥലത്തെആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്.

അതുകൊണ്ട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പ്രതിഫല ചിന്തകൂടാതെ സ്‌നേഹത്തിന്റെ പ്രമാണമനുസരിച്ച് സഹായിക്കാന്‍ നമുക്ക് കടമയുണ്ട്, ദൈവം അതാഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.