വിശുദ്ധ കൊറോണ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ

വിശുദ്ധ കൊറോണയോ.. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. കാരണം ഇന്ന് ലോകം മുഴുവന്‍ ആ പേരു കേള്‍ക്കുന്ന മാത്രയില്‍ നടുങ്ങി്ത്തരിച്ചുനില്ക്കുകയാണ്.

പക്ഷേ കൊറോണ എന്ന് പേരുള്ള ഒരു വിശുദ്ധയുണ്ട്. പ്ലേഗിന്റെയും പകര്‍ച്ചവ്യാധികളുടെയും മാധ്യസ്ഥയാണ് വിശുദ്ധ കൊറോണ. പതിനഞ്ചാം വയസില്‍ രക്തസാക്ഷിയായവള്‍.

ക്രിസ്തീയ വിശ്വാസം തള്ളിപ്പറയാത്തതിന്റെ പേരില്‍ റോമന്‍ ചക്രവര്‍ത്തിയായ മാര്‍ക്കസ് ഔറേലിയൂസിന്റെ കാലത്താണ് കൊറോണോയ്ക്ക് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത് സിറിയായില്‍ വച്ചായിരുന്നു രക്തസാക്ഷിത്വം.

ഓസ്ട്രിയായിലും ബവേറിയായിലും ഏറെ വിശ്വാസികളുണ്ട് കൊറോണയ്ക്ക് വിശുദ്ധയുടെ തിരുശേഷിപ്പ് നോര്‍ത്തേണ്‍ ഇറ്റലിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കൊറോണയുടെ ഭര്‍ത്താവും വിശുദ്ധനാണെന്ന് ചില പാരമ്പര്യങ്ങള്‍ പറയുന്നു.

വിക്ടര്‍ എന്നാണ പേര്. വിക്ടറും വിശുദ്ധനാണ്. മതപീഡനകാലത്ത് ശിരച്ഛേദം ചെയ്യപ്പെടുകയായിരുന്നു. മെയ് 14 നാണ് ഇരുവരുടെയും തിരുനാള്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.