ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ മാര്‍പാപ്പ ഫാത്തിമ സന്ദര്‍ശിക്കും

വത്തിക്കാന്‍ സിറ്റി: ലിസ്ബണില്‍ നടക്കുന്ന ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഫാത്തിമായും സന്ദര്‍ശിക്കും. ഫാത്തിമ ബിഷപ് ജോസ് ഓര്‍നെലെസാണ് ഇക്കാര്യം അറിയിച്ചത്.

2023 ഓഗസ്റ്റ് 1-6 വരെയാണ് ലോകയുവജനസംഗമം. ലിസ്ബണില്‍ നിന്ന് ഏറെ ദൂരെയല്ല ഫാത്തിമ. ഈ വര്‍ഷം പാപ്പ ഫാ്ത്തിമയിലെത്തുകയാണെങ്കില്‍ അത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഫാത്തിമാസന്ദര്‍ശനമായിരിക്കും.

2017 മെയ് 12,13 തീയതികളിലാണ് പാപ്പ ആദ്യമായി ഫാത്തിമ സന്ദര്‍ശിച്ചത്. വിഷനറിമാരായ ജസീന്തയെയും ഫ്രാന്‍സിസ്‌ക്കോയെയും വിശുദ്ധരായി പ്രഖ്യാപിക്കാനായിരുന്നു ആ യാത്ര.

ലോകയുവജനസംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 450,000 പേര്‍ ഇതിനകം പേര് രജിസ്ട്രര്‍ ചെയ്തുകഴിഞ്ഞു. ഇനിയും എത്രത്തോളം പേര്‍വരുമെന്നതിനെക്കുറിച്ച് അജ്ഞത തുടരുകയാണ്.

കഴിഞ്ഞവര്‍ഷം നടക്കേണ്ടിയിരുന്ന ലോകയുവജനസംഗമം കൊറോണയെ തുടര്‍ന്നാണ് മാറ്റിവച്ചത്. 1986 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോകയുവജനസംഗമത്തിന് തുടക്കം കുറിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.