പള്ളിവക 30 സെന്റ് സ്ഥലത്ത് 12 കുടുംബങ്ങള്‍ക്ക് വീടുകള്‍ പണിതുകൊടുത്ത കത്തോലിക്കാ ദേവാലയം; പങ്കുവയ്ക്കലുമായി വിവിധ സന്യാസസമൂഹങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളും


അടിമാലി: നന്മയുടെയും ക്രിസ്തു കാണിച്ചുതന്ന പരസ്‌നേഹത്തിന്റെയും ഉദാത്ത മാതൃകയായി പീഠത്തിന്മേല്‍ ഉയര്‍ത്തിവച്ച വിളക്കുപോല്‍ അടിമാലി മച്ചിപ്ലാവ് അസ്സീസി ദേവാലയം. കേരളത്തെ മുഴുവന്‍ സങ്കടക്കടലിലാക്കിയ കഴിഞ്ഞവര്‍ഷത്തെ പ്രളയദുരന്തത്തില്‍ വീടു നഷ്ടമായ 12 കുടുംബങ്ങള്‍ക്കാണ് പള്ളിവക മുപ്പത് സെന്റ് ഭൂമിയില്‍ വില്ലയൊരുക്കിയിരിക്കുന്നത്.

2018 ഡിസംബര്‍ 23 ന് ആയിരുന്നു വില്ലയുടെ ശിലാസ്ഥാപനം. ഈ മാസം 14 ന് വില്ലകളുടെ വെഞ്ചരിപ്പ് ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വഹിക്കും. മനുഷ്യസ്‌നേഹികളുടെ ഉദാരമായ പങ്കുവയ്ക്കലാണ് വില്ലകളുടെ നിര്‍മ്മാണമെന്ന സ്വപ്‌നസാക്ഷാത്ക്കാരത്തിലെത്തിച്ചതെന്ന് വികാരി ഫാ. ജെയിംസ് മാക്കിയില്‍ പറഞ്ഞു.

ബംഗളൂര് മത്തിക്കര ഇടവക, സിഎസ്എസ് ആര്‍ സന്യാസസഭ പ്രൊവിന്‍ഷ്യാല്‍ ടീം, സിഎംസി സന്യാസിനി സമൂഹം, സിഎംഐ ഹൈദരാബാദ് മേരിമാതാ പ്രോവിന്‍സ്, സിഎംഐ രാമപുരം പബ്ലിക് സ്‌കൂള്‍ എന്നിങ്ങനെ വിവിധ ക്രൈസ്തവസമൂഹങ്ങള്‍ പങ്കുവച്ചവരുടെ കൂട്ടത്തില്‍ മുമ്പന്തിയില്‍ നില്ക്കുന്നു.സഭയെക്കുറിച്ചു പലരുടെയും മനസ്സില്‍ തെറ്റിദ്ധാരണകളും അബദ്ധചിന്തകളും നിറഞ്ഞുവരുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ നന്മയുടെ ഈ വാര്‍ത്തയ്ക്ക് എന്തൊരു സുഗന്ധമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.